Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    • സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    • സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    • ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    • കെസിഎൽ : കൊല്ലത്തെ കൊന്നു, കീരിടം കൊച്ചിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലെബനോനില്‍ ഇസ്രായില്‍ കൂട്ടക്കുരുതി തുടരുന്നു, 21 പേര്‍ കൊല്ലപ്പെട്ടു, ഹിസ്ബുല്ലക്ക് എതിരായ ആക്രമണം നിർത്തില്ലെന്ന് മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിലിലെ കിരിയാത് ആതയില്‍ ഹിസ്ബുല്ല മിസൈല്‍ ആക്രമണത്തില്‍ വാഹനങ്ങളില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത് – ലെബനോനില്‍ ഇസ്രായില്‍ മനുഷ്യക്കുരുതി തുടരുന്നു. രണ്ടിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ലെബനോന്റെ വടക്കേയറ്റത്തുള്ള അക്കാര്‍ ഏരിയയിലെ ഐന്‍ യഅ്ഖൂബ് ഗ്രാമത്തില്‍ ഇരുനില വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയാണ് അക്കാര്‍ ഏരിയ. ഇവിടെ ആദ്യമായാണ് ഇസ്രായില്‍ ആക്രമണം നടത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലെബനോനില്‍ ഇസ്രായിലി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥികള്‍ കഴിഞ്ഞ വീട് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് അക്കാര്‍ മുനിസിപ്പല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റോനി അല്‍ഹാജ് പറഞ്ഞു. ദക്ഷിണ ലെബനോനിലെ ടൈര്‍ ജില്ലയില്‍ പെട്ട സക്‌സകിയ ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേരും കൊല്ലപ്പെട്ടു. ഇസ്രായില്‍ ആക്രമണത്തില്‍ ലെബനോനില്‍ ഇതുവരെ 3,243 പേര്‍ കൊല്ലപ്പെടുകയും 14,134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 54 പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    തിങ്കളാഴ്ച ഇസ്രായിലിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല 165 ഓളം മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. മിസൈലുകള്‍ പതിച്ച് ഒരു ബാലന്‍ അടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. മിസൈലുകളില്‍ ഒരു ഭാഗം മിസൈല്‍ പ്രതിരോധ സംവിധാനം വഴി വെടിവെച്ചിട്ടു. ചില മിസൈലുകള്‍ തുറസ്സായ ഏരിയകളില്‍ പതിച്ചതായും ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് വിഭാഗം അറിയിച്ചു.

    ഹൈഫ, അക്ക, കരയോത്ത്, ശഫാ അംറ്, ഗലീലിയിലെ ഏതാനും പ്രദേശങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണങ്ങളുണ്ടായി. കിരിയാത് ആതയില്‍ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

    അതേസമയം, യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടുന്നതുവരെ ലെബനോനില്‍ ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തില്ലെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്നും പുതിയ ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്‌റായില്‍ കാട്‌സ് പറഞ്ഞു. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മുതിര്‍ന്ന സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു യിസ്‌റായില്‍ കാട്‌സ്.

    ഒക്‌ടോബര്‍ 26 ന് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷം ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ എന്നെത്താക്കളും ദുര്‍ബലമാണ്. ഗാസയില്‍ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അവരെ തിരികെ കൊണ്ടുവരാനും ഹമാസിന്റെ പരാജയം ഉറപ്പാക്കാനും ഞങ്ങള്‍ എല്ലാം ചെയ്യും – ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Lebanon
    Latest News
    ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    08/09/2025
    സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    08/09/2025
    സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    08/09/2025
    ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    08/09/2025
    കെസിഎൽ : കൊല്ലത്തെ കൊന്നു, കീരിടം കൊച്ചിക്ക്
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version