Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • 116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    • കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    • മലാപ്പറമ്പ് പെൺവാണിഭം: നടത്തിപ്പുകാരായ പോലീസ് ഡ്രൈവർമാർ അറസ്റ്റിൽ
    • ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    • തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കുരുക്കാവുമോ? ഹോട്ടലിലെ രജിസ്റ്ററിൽ സിദ്ദിഖിന്റെയും നടിയുടെയും പേരുകൾ; കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുൻകൂർ ജാമ്യത്തിനായി കുറ്റാരോപിതർ

    തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തതിന് പിന്നാലെ നിർണായക തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണം സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

    മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടേയും പേരുകളുണ്ട്. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേസമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നും പ്രിവ്യൂ ഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയതെന്നും പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് നടൻ സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നും നടി മൊഴി നൽകിയിരുന്നു. തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു സംഭവമെന്നും ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ തെളിവ് ശേഖരണത്തിന് പിന്നാലെ, ഇനി നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

    തെളിവുകൾ നടൻ സിദ്ദിഖിന് കൂടുതൽ കുരുക്കാകുമെന്ന കണക്കുകൂട്ടലിലാണ് ഇരയെ പിന്തുണയ്ക്കുന്നവർ. വിവിധ നടിമാരുടെ ലൈംഗിക ആരോപണങ്ങളെ തുടർന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും ഉൾപ്പെടെയുള്ള കുറ്റാരോപിതർ മുൻകൂർ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hotel register police enquiry Sexual Allegation
    Latest News
    116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    17/06/2025
    കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    17/06/2025
    മലാപ്പറമ്പ് പെൺവാണിഭം: നടത്തിപ്പുകാരായ പോലീസ് ഡ്രൈവർമാർ അറസ്റ്റിൽ
    17/06/2025
    ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    17/06/2025
    തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version