Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    • വിഎസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി, നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
    • ഗാസയിലെ റിലീഫ് വിതരണ സംവിധാനം ഫലസ്തീനികൾക്കുള്ള മരണക്കെണിയാണെന്ന് യു.എൻ ഏജൻസി
    • പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    • ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ദുരന്ത ഭൂമിയില്‍ തളരാതെ പൊരുതി മണ്ണുമാന്തി യന്ത്രം തൊഴിലാളികള്‍

    ടി എം ജെയിംസ്By ടി എം ജെയിംസ്08/08/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കല്‍പ്പറ്റ: ഉരുള്‍ ദുരന്തം വിതച്ച പ്രദേശങ്ങളില്‍ തളരാതെ പൊരുതി മണ്ണുമാന്തി യന്ത്രം തൊഴിലാളികള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച നൂറോളം മണ്ണുമാന്തി യന്ത്രങ്ങളാണ് ഉരുള്‍പൊട്ടി മണ്ണും മരങ്ങളും കൂറ്റന്‍ പാറകളും അടിഞ്ഞ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും 10 ദിവസമായി രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും പ്രയോജനപ്പെടുത്തുന്നത്. ഓരോ യന്ത്രത്തിനും ഓപ്പറേറ്ററും ഹെല്‍പ്പറും ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് മണ്ണുമാന്തി യന്ത്രം കൈകാര്യം ചെയ്യുന്നതില്‍ പലരും. ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പാറകളും മരങ്ങളും നീക്കുന്നതിനും മണ്ണ് കുഴിച്ചുള്ള പരിശോധനയ്ക്കും യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൂരല്‍മലയില്‍ താത്കാലിക നടപ്പാലം, ബെയ്‌ലി പാലം നിര്‍മാണത്തിനു യന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ദുരന്തനിവാരണത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലാണ് ഓരോ ദിവസവും മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍മാരും ഹെല്‍പ്പര്‍മാരും കര്‍മനിരതരാകുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് മണ്ണുമാന്ത്രി യന്ത്രം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കൗണ്‍സലിംഗ് നല്‍കിയിരുന്നു. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തം ഞെട്ടിക്കുന്നതാണെന്നും ഉടമ കൂലി തരുമോ ഇല്ലയോ എന്നു ചിന്തിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പത്തുവര്‍ഷമായി മലപ്പുറത്ത് ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ഓപ്പറേറ്റര്‍ മുസ്തഫ പറഞ്ഞു.
    വിവിധ സ്ഥലങ്ങളില്‍നിന്നു ലോറിയില്‍ കയറ്റി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചതോടെയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം ഉര്‍ജിതമായത്. മലപ്പുറം ജില്ലാ ക്വാറി-ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ 35 മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തബാധിത മേഖലയില്‍ ഉപയോഗത്തിനു ലഭ്യമാക്കിയത്.


    രണ്ട് ടണ്‍ മുതല്‍ 20 ടണ്‍ വരെ ഭാരമുള്ളതാണ് യന്ത്രങ്ങള്‍. രണ്ട് ലോംഗ് ബൂം യന്ത്രങ്ങളും ദുരന്തമുഖത്തുണ്ട്. ഇതിലൊന്ന് ഭൂജല വകുപ്പിന്റേതും മറ്റൊന്ന് പെരുമ്പാവൂര്‍ സ്വദേശിയുടേതുമാണ്.
    വാടക ഈടാക്കാതെയും തൊഴിലാളികളുടെ വേതനം സ്വയം വഹിച്ചുമാണ് ഉടമകള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മലപ്പുറം ജില്ലാ ക്വാറി-ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗഫൂര്‍ പറഞ്ഞു. ക്വാറികളിലും ക്രഷറുകളിലും ഉണ്ടായിരുന്ന യന്ത്രങ്ങള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാണ് ചൂരല്‍മലയില്‍ എത്തിച്ചത്. ഇത് തീര്‍ന്ന മുറയ്ക്ക് ജില്ലാ ഭരണകൂടം ഡീസല്‍ ലഭ്യമാക്കുന്നുണ്ട്. 20 ടണ്‍ ഭാരമുള്ള യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 15 ലിറ്റര്‍ ഡീസലാണ് ആവശ്യം. 14 ടണ്‍ ഇനത്തിന് മണിക്കൂറില്‍ 10 ലിറ്റര്‍ ഡീസല്‍ മതിയാകും. യന്ത്രത്തിന്റെ ഭാരം കുറയുന്ന മുറയ്ക്ക് ഡീസല്‍ ചെലവ് കുറയും. കാനുകളില്‍ നിറച്ച ഡീസല്‍ സപ്ലൈ ചെയ്യുന്നതിന് പിക്കപ്പ് ജീപ്പും മലപ്പുറം ക്വാറി-ക്രഷര്‍ അസോസിയേഷന്‍ വിട്ടുകൊടുത്തിട്ടുണ്ട്.
    ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദുരന്തപ്രദേശത്തെ 12 മേഖലകളായി തിരച്ചാണ് നടത്തുന്നത്. ഇന്നലെ ചൂരല്‍മലയ്ക്കു സമീപം സോണില്‍ 13 യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തെരച്ചില്‍ നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jcb wayanad
    Latest News
    ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    24/06/2025
    വിഎസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി, നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
    24/06/2025
    ഗാസയിലെ റിലീഫ് വിതരണ സംവിധാനം ഫലസ്തീനികൾക്കുള്ള മരണക്കെണിയാണെന്ന് യു.എൻ ഏജൻസി
    24/06/2025
    പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങി; സാദിഖലി തങ്ങള്‍ ഹജ്ജ് കഴിഞ്ഞ് നേരെ വന്നത് നിലമ്പൂരിലേക്കെന്ന് ഷൗക്കത്ത്
    24/06/2025
    ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനിക്ക് യു.പിയിലെ ചെറു പട്ടണവുമായി ബന്ധമുണ്ട്, ശ്രദ്ധാകേന്ദ്രമായി വീണ്ടും കിന്റൂര്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version