Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    • ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    • ഗാസ സഹായ കേന്ദ്രത്തിലെ കൂട്ടക്കൊല; അന്വേഷണം വേണമെന്ന് യു.എൻ
    • സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു
    • ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ബുറൈദയില്‍ കേടായ ഇറച്ചി ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബുറൈദയിലെ അനധികൃത കേന്ദ്രത്തില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ ഇറച്ചി, കോഴിയിറച്ചി ശേഖരത്തില്‍ ഒരു ഭാഗം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ – നഗരത്തിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നടത്തിയ പരിശോധനക്കിടെ ഉപയോഗശൂന്യമായ 10.5 ടണ്‍ ഇറച്ചിയും കോഴിയിറച്ചിയും അല്‍ഖസീം നഗരസഭാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ, നഗരസഭാ വ്യവസ്ഥകള്‍ പാലിക്കാത്ത കേന്ദ്രത്തില്‍ വിദേശ തൊഴിലാളികളാണ് കോഴികളെ വളര്‍ത്തി കശാപ്പ് ചെയ്ത് കോഴിയിറച്ചിയും ഉറവിടമറിയാത്തതും ഉപയോഗശൂന്യവുമായ ഇറച്ചിയും വിപണനം ചെയ്തിരുന്നത്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി അല്‍ഖസീം നഗരസഭ അറിയിച്ചു.

    മറ്റൊരു സംഭവത്തില്‍, ദമാമില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെ കാലാവധി തീര്‍ന്ന 2,000 ലേറെ ടയറുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ മന്ത്രാലയവും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമും പരിസ്ഥിതി സുരക്ഷാ സേനയും പോലീസും ദമാം നഗരസഭയും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കംപ്ലയന്‍സ് ഓവര്‍സൈറ്റും സഹകരിച്ചാണ് വെയര്‍ഹൗസില്‍ പരിശോധന നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെയ്ഡിനിടെ സ്ഥാപനത്തില്‍ കണ്ടെത്തിയ നിയമ ലംഘകരായ എട്ടു വിദേശ തൊഴിലാളികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. കാലാവധി തീര്‍ന്ന ടയറുകള്‍ ശേഖരിച്ച് പോളിഷ് ചെയ്ത് പുതിയ തീയതികള്‍ രേഖപ്പെടുത്തി മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിയമ വിരുദ്ധ വെയര്‍ഹൗസ് അധികൃതര്‍ അടപ്പിച്ചു. വഞ്ചന നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പോളിഷിംഗ് ഉപകരണങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    03/06/2025
    ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    03/06/2025
    ഗാസ സഹായ കേന്ദ്രത്തിലെ കൂട്ടക്കൊല; അന്വേഷണം വേണമെന്ന് യു.എൻ
    03/06/2025
    സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; പരിശോധന നിർബന്ധമാക്കുന്നു
    03/06/2025
    ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version