കോഴിക്കോട് : 2024-ലെ ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, പഠനം, ജീവചരിത്രം എന്നീ അഞ്ച് വിഭാഗങ്ങളിലായി മൊത്തം പതിനാറ് പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കു പുറമെ, പ്രത്യേക ജൂറി പുരസ്കാരവും ഉൾപെടെ 16 പേർക്കാണ് ഇത്തവണ പുരസ്കരങ്ങൾ നൽകുന്നത്.
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ആശയം ബുക്സ് 1994-ൽ പുറത്തിറക്കിയ അനുസ്മരണ-പഠന ഗ്രന്ഥത്തിൻ്റെ (ബഷീർ: വർത്തമാനത്തിൻ്റെ ഭാവി) അനുബന്ധമായാണ് ബഷീർ സ്മാരക പുരസ്കാരങ്ങൾ ഏർപെടുത്തിയത്. ബഷീറിൻ്റെ ഓർമകൾക്ക് എന്നപോലെ ബൃഹത്തായ ഈ ഗ്രന്ഥത്തിനും 30 വയസ് പൂർത്തിയാകുന്ന വേളയിൽ വിപുലമായ ബഷീർ ഉത്സവം സംഘടിപ്പിക്കാനും അതിൽവെച്ച് പുരസ്കാരങ്ങൾ സമർപിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ആശയം ബുക്സ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആശയം ബുക്സ് അധ്യക്ഷനും ചീഫ് എഡിറ്ററുമായ പ്രൊഫ. എം.കെ. സാനുവിൻ്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.
പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതികള്‍ ഇവയാണ് :
നോവല്‍: ഇദം പാരമിതം (വി.ജി. തമ്പി), ലേഡി ലാവന്‍ഡര്‍ (സബീന എം. സാലി), പൊയ്ക (സബാഹ്) ; കഥാസമാഹാരം: ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ (ബിജോ ജോസ് ചെമ്മാന്ത്ര), വീട്ടിലേക്കുള്ള വഴി (പദ്മ), സങ്കടദ്വീപ് (അമല്‍ ഫെര്‍മിസ്) ; കവിതാസമാഹാരം: ഭൂമിയെ ചുമക്കുന്നവള്‍ (സബീന ഷാജഹാന്‍), കരിമ്പന്‍ (ശ്രീധരന്‍ ചെറുവണ്ണൂര്‍), ജക്രാന്തപ്പൂക്കളുടെ വേനലിടങ്ങള്‍ (അഷിബ ഗിരീഷ്) ; പഠനം / നിരൂപണം: മാനസിക വൈകല്യങ്ങള്‍ ഒരു അവലോകനം (ഡോ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍), ആണ്‍കോയ്മയുടെ ബലതന്ത്രം (ഡോ. മുഹമ്മദ് സബീര്‍ എ.), മണ്‍തരിയും വന്‍കരയും (ദേവേശന്‍ പേരൂർ) ; പ്രത്യേക ജൂറി പുരസ്‌കാരം :
വൈക്കം സത്യാഗ്രഹം: ഒരു ഇതിഹാസ സമരം (സുകുമാരന്‍ മൂലേക്കാട്ട്) ; ജീവചരിത്രം / ആത്മകഥ: സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളില്‍ (കെ.വി. സുമംഗല), പെണ്‍കൈ പെരുമ: പത്തിയൂര്‍ കമലത്തിന്റെ കലാജീവിതം (ആര്യാട് സനല്‍കുമാര്‍), പോര്‍ളാതിരി: കോഴിക്കോടിന്റെ ആദ്യരാജാവ് (അശോകന്‍ ചേമഞ്ചേരി).
ആശയം ബുക്സ് ഡയരക്ടറും എഡിറ്ററുമായ വി.വി.എ. ശുക്കൂർ, കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ, അംഗം ഖാദർ പാലാഴി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.