ന്യൂയോര്‍ക്ക്– തെല്‍അവീവിലെ യു.എസ് എംബസിയില്‍ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. യു.എസ്-ജര്‍മന്‍ പൗരനായ ജോസഫ് ന്യൂമെയര്‍(28) ആണ് അറസ്റ്റിലായതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. തെല്‍ അവീവിലെ യു.എസ് എംബസിയിലെത്തിയ പ്രതി ഉള്ളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തടഞ്ഞ സെക്രൂരിട്ടി ഗാര്‍ഡിനെ തള്ളിമാറ്റി ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ ബാഗില്‍ നിന്ന് തീവെക്കാനുള്ള ഉപകരണങ്ങളും മറ്റും സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇസ്രായില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ അമേരിക്കയിലേക്ക് നാടുകടത്തി. ഗസ്സയില്‍ ഇസ്രായില്‍ നടത്തുന്ന ക്രൂരതക്ക് പിന്തുണക്കുന്ന അമേരിക്കയുടെ നിലപാടിനെതിരെയാണ് യുവാവിന്റെ അക്രമമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മെയ് 19ന് ഇസ്രായില്‍ എംബസി കത്തിക്കുമെന്ന് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഞായറാഴ്ച ജോസഫിനെ ബ്രൂക്ലിനിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി.
ഇസ്രായിലിലെ യു.എസ് എംബസി ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തതിനും അമേരിക്കക്കാര്‍ക്ക് എതിരെ വധഭീഷണി മുഴക്കിയതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിക്കുമെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.