Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • ദ്രാവി‍ഡിന്റെ റെക്കോർഡ് തിരുത്തി ഇം​ഗ്ലീഷ് താരം ജോ റൂട്ട്
    • സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിതെറിച്ച സംഭവം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു
    • ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനു വിലക്ക്; സെമന്യയ്ക്ക് ആശ്വാസ വിധിയുമായി മനുഷ്യാവകാശ കോടതി
    • ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
    • “കോൺ​ഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടി, 2026 ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും”: അമിത് ഷാ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ അല്‍ബനീസിനെതിരായ അമേരിക്കന്‍ ഉപരോധത്തെ വിമര്‍ശിച്ച് യു.എന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഇസ്രായിലിനെ വിമര്‍ശിച്ചതിന് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഐക്യരാഷ്ട്രസഭ നിശിതമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം അസ്വീകാര്യമാണമെന്നും അവ റദ്ദാക്കണമെന്നും യു.എന്‍ പറഞ്ഞു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ യു.എന്‍ നിയമിച്ച സ്വതന്ത്ര വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ സ്വീകരിച്ച നടപടികള്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    സ്വതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടുകളോട് വിയോജിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും, അത്തരം വിയോജിപ്പുകള്‍ ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കുകയാണ് വേണ്ടത്. പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ക്കോ മറ്റേതെങ്കിലും യു.എന്‍ വിദഗ്ധര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ ഉപയോഗിക്കുന്നത് അസ്വീകാര്യമാണെന്നും സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഇറ്റാലിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഫ്രാന്‍സെസ്‌ക അല്‍ബനീസിനെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടറായി നിയമിച്ചത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അവരുടെ പ്രവര്‍ത്തനങ്ങളില്‍ അധികാരമില്ല. ഇസ്രായില്‍ ഗവണ്‍മെന്റിനെതിരായ നിയമാനുസൃതമായ രാഷ്ട്രീയ വിമര്‍ശനവും സെമിറ്റിക് വിരുദ്ധതയും തമ്മില്‍ വേര്‍തിരിച്ചറിയമെന്ന് സ്റ്റെഫാന്‍ ഡുജാറിക് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അല്‍ബനീസിനെ സെമിറ്റിക് വിരുദ്ധയെന്ന് അമേരിക്ക ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് ഭരണകൂടം അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍, ഇസ്രായിലി പൗരന്മാര്‍ക്കെതിരായ അന്വേഷണങ്ങളും അറസ്റ്റുകളും പ്രോത്സാഹിപ്പിക്കാനായി അല്‍ബനീസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചതായി കുറ്റപ്പെടുത്തി അമേരിക്കന്‍ വിദേശ മന്ത്രാലയം അല്‍ബനീസിനെ പക്ഷപാതിയെന്നും സെമിറ്റിക് വിരുദ്ധയുമെന്ന് ആരോപിച്ചു.

    ഇത് അവരെ സേവനത്തിന് അയോഗ്യയാക്കുന്നതായി അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കക്കും ഇസ്രായിലിനുമെതിരായ രാഷ്ട്രീയവും സാമ്പത്തികവുമായ ആയുധമായി അല്‍ബനീസിന്റെ പ്രചാരണം ഞങ്ങള്‍ ഇനി സഹിക്കില്ല. അമേരിക്കക്കും ഇസ്രായിലുമെതിരായ നിയമയുദ്ധം ചെറുക്കാനും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പരമാധികാരം സംരക്ഷിക്കാനും ആവശ്യമെന്ന് തോന്നുന്ന ഏത് നടപടികളും അമേരിക്ക സ്വീകരിക്കുന്നത് തുടരുമെന്ന് റൂബിയോ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സെസ്‌ക അല്‍ബനീസിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനത്തില്‍ യൂറോപ്യന്‍ യൂനിയന്‍ അഗാധമായി ഖേദിക്കുന്നതായും യു.എന്‍ മനുഷ്യാവകാശ സംവിധാനത്തെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണക്കുന്നതായും യൂറോപ്യന്‍ യൂനിയന്‍ വക്താവ് അന്‍വര്‍ അല്‍അനൂനി പറഞ്ഞു.


    നിയമ, മനുഷ്യാവകാശ വിദഗ്ധയായ ഇറ്റാലിയന്‍ അക്കാദമിക് ആയ ഫ്രാന്‍സെസ്‌ക അല്‍ബനീസിനെ 2022 ല്‍ ആണ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ പ്രത്യേക യു.എന്‍ റിപ്പോര്‍ട്ടറായി നിയമിച്ചത്. വര്‍ണവിവേചനവും വംശഹത്യയും ലക്ഷ്യമിട്ടുള്ള കുടിയേറ്റ കൊളോണിയല്‍ പദ്ധതി നടപ്പാക്കാന്‍ അമേരിക്കന്‍ കമ്പനികളെ ഇസ്രായില്‍ ഉപയോഗിക്കുന്നതായി ഈ മാസാദ്യം അല്‍ബനീസ് ആരോപിച്ചു. ഇസ്രായില്‍ ഫലസ്തീനികളെ കൈകാര്യം ചെയ്യുന്ന രീതിയെ അല്‍ബനീസ് ശക്തമായി വിമര്‍ശിക്കുന്നു.

    അടുത്തിടെ അമേരിക്കയിലെ 60 ലേറെ കമ്പനികള്‍ വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റങ്ങളെയും ഗാസയിലെ സൈനിക നടപടികളെയും പിന്തുണക്കുന്നതായി ആരോപിക്കുന്ന റിപ്പോര്‍ട്ട് ഫ്രാന്‍സെസ്‌ക അല്‍ബനീസ് പ്രസിദ്ധീകരിച്ചു. വീക്ഷണങ്ങളുടെ പേരില്‍ അല്‍ബനീസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഇസ്രായിലി നടപടികളെ അപലപിച്ചതിന് വിമര്‍ശകര്‍ അവരെ യഹൂദവിരുദ്ധയാണെന്ന് കുറ്റപ്പെടുത്തി. പ്രത്യേക വിഷയങ്ങളെ കുറിച്ചോ രാജ്യങ്ങളെ കുറിച്ചോ റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയമിക്കുന്ന സ്വതന്ത്ര വിദഗ്ധരാണ് പ്രത്യേക യു.എന്‍ റിപ്പോര്‍ട്ടര്‍മാര്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Palestine Sanctions UN US
    Latest News
    ദ്രാവി‍ഡിന്റെ റെക്കോർഡ് തിരുത്തി ഇം​ഗ്ലീഷ് താരം ജോ റൂട്ട്
    12/07/2025
    സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ പൊട്ടിതെറിച്ച സംഭവം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു
    12/07/2025
    ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനു വിലക്ക്; സെമന്യയ്ക്ക് ആശ്വാസ വിധിയുമായി മനുഷ്യാവകാശ കോടതി
    12/07/2025
    ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
    12/07/2025
    “കോൺ​ഗ്രസ് അടച്ചുപൂട്ടാൻ പോകുന്ന പാർട്ടി, 2026 ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും”: അമിത് ഷാ
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version