Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    • ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    • അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്കക്ക് നേരിട്ട് പങ്ക് – ഇറാന്‍ പ്രസിഡന്റ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെഹ്‌റാന്‍ – ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്കക്ക് നേരിട്ട് പങ്കുള്ളതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. സൈനിക നേതാക്കളെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയ ഇസ്രായില്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായില്‍ അവഗണിക്കുന്നതായി സ്ഥിരീകരിക്കുന്നു. ഇസ്രായില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്‍ കൂടുതല്‍ നിര്‍ണായകമായും കഠിനമായും പ്രതികരിക്കുമെന്ന് മന്ത്രിമാര്‍ക്കു മുന്നില്‍ നടത്തിയ പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു.


    ഈ ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് പങ്കാളിയാണ്. അമേരിക്കയുടെ അനുമതിയില്ലാതെ ഇസ്രായില്‍ പ്രവര്‍ത്തിക്കില്ല എന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്നത് അമേരിക്കയുടെ നേരിട്ടുള്ള പിന്തുണയോടെയാണ് നടക്കുന്നത്. ഇത് മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ഇസ്രായിലും അമേരിക്കയും ശ്രമിക്കുന്നു. ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചിട്ടില്ല. പക്ഷേ ഇസ്രായില്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തിയോടെ പ്രതികരിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.


    ഇറാന്‍ ആക്രമണം സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയതിനാല്‍ ഇറാന്‍ വളരെ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനുമായി ഇസ്രായില്‍ അസ്തിത്വ യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇറാന്‍ ഇസ്രായിലിന് അസ്തിത്വ ഭീഷണിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഉന്മൂലന ഭീഷണിക്കെതിരെ യുദ്ധം ചെയ്യുന്നത് – നെതന്യാഹു പറഞ്ഞു.


    ഇസ്രായില്‍ സൈന്യം ഇന്ന് ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ചു. പ്രധാനമായും തലസ്ഥാനമായ തെഹ്റാന്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്. തെഹ്റാന് പടിഞ്ഞാറ് മഹിദാഷ്ത് കരജ് പ്രദേശത്തുള്ള റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനം ആക്രമിച്ചതിന് പുറമെ, പടിഞ്ഞാറന്‍ തെഹ്റാനിലെ മഹ്റാബാദ് വിമാനത്താവളത്തിന്റെ സൈനിക ഭാഗവും ഇസ്രായില്‍ ലക്ഷ്യമിട്ടു. മധ്യ തെഹ്റാനിലെ വലിഅസര്‍ സ്‌ക്വയറിന് സമീപം സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാത്തിമി സ്‌ക്വയറിലും ആഭ്യന്തര മന്ത്രാലയത്തിന് സമീപവും ശക്തമായ സ്ഫോടനങ്ങള്‍ കേട്ടു.

    തലീഗാനി സ്ട്രീറ്റിന് സമീപമുള്ള പ്രദേശങ്ങളിലും തെഹ്റാനിലെ വലിഅസര്‍ സ്‌ക്വയറിനു സമീപവുമായി മിസൈല്‍ പോലുള്ള രണ്ടു പ്രൊജക്ടൈലുകള്‍ പതിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ആക്രമണങ്ങളില്‍ തബ്രിസില്‍ 31 പേര്‍ കൊല്ലപ്പെട്ടുവെന്നും അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും തബ്രിസില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും തബ്രിസ് എം.പി റൂഹുല്ല മുതഫക്കിര്‍ ആസാദ് പറഞ്ഞു. ഖന്ദബ് ഹെവി വാട്ടര്‍ റിയാക്ടറില്‍ രണ്ട് വ്യോമ പ്രതിരോധ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാര്‍ഡിനു കീഴിലുള്ള തസ്നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    മൂന്നാം ദിവസവും തുടരുന്ന ഇസ്രായില്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളികള്‍, മെട്രോ സ്റ്റേഷനുകള്‍, സ്‌കൂളുകള്‍ എന്നിവ ഷെല്‍ട്ടറുകളായി ഉപയോഗിക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഇന്ന് അറിയിച്ചു. പള്ളികള്‍ ജനങ്ങള്‍ക്ക് ലഭ്യമായ ഷെല്‍ട്ടറുകളില്‍ ഉള്‍പ്പെടുന്നു. മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാത്രി ഉപയോഗത്തിനായി തയാറാക്കി തുറക്കും. സ്‌കൂളുകളും സുരക്ഷിത സ്ഥലങ്ങള്‍ ആണെന്ന് സര്‍ക്കാര്‍ വക്താവ് ഫാത്തിമ മൊഹജറാനി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Netanyahu
    Latest News
    നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    16/06/2025
    ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    16/06/2025
    അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    16/06/2025
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025
    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.