Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    • പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ യുദ്ധം തുടരുന്നതിന്റെ നേട്ടം നെതന്യാഹുവിന് മാത്രം; മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/08/2025 World Gaza Israel Palestine War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഗാസയില്‍ യുദ്ധം തുടരുന്നതും വികസിപ്പിക്കുന്നതും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും യുദ്ധത്തിലൂടെ നശിപ്പിക്കുക, ഗാസ വീണ്ടും കൈവശപ്പെടുത്തുക, ഫലസ്തീനികളെ അവിടെ നിന്ന് പുറത്താക്കുക, ഗാസ ജൂതകുടിയേറ്റക്കാര്‍ക്ക് കൈമാറുക എന്നീ കാര്യങ്ങള്‍ മാത്രമാണ് നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് തുടങ്ങിയ തീവ്ര മന്ത്രിമാരും ആഗ്രഹിക്കുന്നതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് അറേബ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഒല്‍മെര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

    ഈ പദ്ധതികള്‍ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. കാരണം അവ ഒരു ചരിത്ര ദുരന്തത്തിലേക്ക് നയിക്കും. ഇത്രയധികം ഇസ്രായിലി സൈനികരുടെയും 60,000 ലേറെ ഫലസ്തീനികളുടെയും മരണശേഷം ഇപ്പോള്‍ സംഭവിക്കുന്നത് അനാവശ്യമാണ്. ഇപ്പോള്‍ വേണ്ടത് യുദ്ധം അവസാനിപ്പിച്ച് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായിലി ബന്ദികളെ തിരികെ കൊണ്ടുവരിക എന്നതാണ്. ഇത് നേടാനുള്ള ഏക മാര്‍ഗം യുദ്ധം വികസിപ്പിക്കുകയല്ല, അവസാനിപ്പിക്കുക എന്നതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധം നിര്‍ത്തേണ്ടതായിരുന്നു. ബാക്കിയുള്ള ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനു പകരം, ആ സമയത്ത് വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് നെതന്യാഹു പിന്മാറുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധാനന്തര ഗാസ ഭരണത്തെ കുറിച്ച് ബെന്‍-ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും കാഴ്ചപ്പാടല്ലാതെ മറ്റൊരു ദര്‍ശനവും ഇസ്രായില്‍ ഗവണ്‍മെന്റിനില്ല. ഗാസയില്‍ വീണ്ടും അധിനിവേശം നടത്തുക, ഫലസ്തീനികളെ പുറത്താക്കുക, ഗാസയില്‍ ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ബെന്‍-ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും കാഴ്ചപ്പാട്.

    ഇസ്രായില്‍ സൈന്യം ഗാസയില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അവ അശ്രദ്ധയുടെയോ സ്വയം നിയന്ത്രണമില്ലായ്മയുടെയോ ഫലമായുണ്ടായ വെറും തെറ്റുകള്‍ മാത്രമാണ്, ഒരു നയമല്ല. യുദ്ധം നിര്‍ത്താന്‍ നെതന്യാഹുവിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഒരേയൊരു വ്യക്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ട്രംപ് നെതന്യാഹുവിന്റെ ഏക സുഹൃത്താണ്. മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായിലിന്റെ വലിയ സുഹൃത്താണെങ്കിലും അദ്ദേഹം നെതന്യാഹുവിന്റെ സുഹൃത്തല്ലായിരിക്കാം – എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ahud olmert Benjamin Netanyahu Gaza Israel Prime Minister War
    Latest News
    മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    03/10/2025
    പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    03/10/2025
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version