Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    • ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര്‍ കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു
    • ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    • ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര്‍ കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/03/2026 Iran Israel World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – കഴിഞ്ഞ 20 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇസ്രായിലിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 4,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ഏകദേശം 9,000 കെട്ടിടങ്ങളും 3,000 വാഹനങ്ങളും തകര്‍ന്നു. സമീപകാലത്തെ സംഘര്‍ഷത്തില്‍ ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

    ഈ കാലയളവില്‍ ഇറാന്‍ ഇസ്രായിലിന് നേരെ ഏകദേശം 400 മിസൈലുകള്‍ വിക്ഷേപിച്ചതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏകദേശം 350 മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്ന് ഇസ്രായില്‍ സൈന്യം പറയുന്നു. ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വഹിക്കുന്നവ ഉള്‍പ്പെടെ ഇറാന്‍ മിസൈലുകള്‍ നിരവധി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മധ്യ ഇസ്രായിലിലും തെല്‍അവീവിന് വടക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതായി പത്രം വ്യക്തമാക്കി. ചില മിസൈലുകള്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങൾ, അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും എന്നിവ തകര്‍ത്തതായും ഫീല്‍ഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളുകളെ കൊല്ലുക എന്നതാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും അപകടമുണ്ടാക്കുന്ന പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളുടെ സാന്നിധ്യം കാരണം മിസൈല്‍ ആക്രമണം രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. അപകടകരമായ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നതും നീക്കം ചെയ്യുന്നതും മാസങ്ങളോളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്‍ ആക്രമണത്തോടൊപ്പം വടക്കന്‍ ഇസ്രായിലിലേക്ക് ഹിസ്ബുല്ല തുടര്‍ച്ചയായ റോക്കറ്റ് ആക്രമണവും നടത്തുന്നു. ഹിസ്ബുല്ല യുദ്ധത്തില്‍ ചേര്‍ന്നതിനുശേഷം ഏകദേശം 800 റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇത് വടക്കന്‍ പ്രദേശങ്ങളിലെ സ്വത്തുവകകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു.

    അതേസമയം, ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെ ഇസ്രായില്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ഇന്ധന കേന്ദ്രം, ജറൂസലമിലെ ആഭ്യന്തര സുരക്ഷാ മന്ത്രാലയം, തെല്‍ അവീവിലെ ചാനല്‍ 13 ആസ്ഥാനം എന്നിവ ലക്ഷ്യമിട്ട് വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം ഇന്ന് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍, ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെ ഇസ്രായില്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ഇന്ധന കേന്ദ്രം, അധിനിവിഷ്ട ജറൂസലമിലെ ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം, തെല്‍അവീവിലെ ചാനല്‍ 13 ആസ്ഥാനം എന്നിവക്കു നേരെ വീണ്ടും വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസ് അതിന്റെ 36-ാമത് പ്രസ്താവനയില്‍ വ്യക്തമാക്കി.

    ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങളില്‍ ആകാശത്തു വെച്ച് ഇന്ധനം നിറക്കുന്ന വിമാനങ്ങള്‍ നമ്മുടെ രാജ്യത്തിനും പ്രതിരോധ മുന്നണിക്കുമെതിരായ വ്യോമാക്രമണങ്ങളെ പിന്തുണക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഇസ്രായിലിന്റെ ക്രൈസിസ് മാനേജ്‌മെന്റിന്റെ കാതല്‍ ആണെന്നും, ചാനല്‍ 13 നമ്മുടെ രാജ്യത്തിനെതിരായ മാനസിക യുദ്ധത്തിന്റെ ഉപകരണങ്ങളിലൊന്നാണെന്നും ഇറാന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict Israel
    Latest News
    റമദാനില്‍ വിദേശങ്ങളില്‍ നിന്ന് 16.8 ലക്ഷം തീര്‍ഥാടകരെത്തിയതായി ഹജ് മന്ത്രാലയം
    20/03/2026
    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 21 പേര്‍ കൊല്ലപ്പെട്ടു, 4,000 ലേറെ പേര്‍ക്ക് പരിക്ക്, 9,000 കെട്ടിടങ്ങള്‍ തകര്‍ന്നു
    20/03/2026
    ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    20/03/2026
    ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    20/03/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.