Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/08/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ: അമേരിക്കൻ മധ്യസ്ഥതയിലുള്ള ദുർബല വെടിനിർത്തൽ 50 ദിവസം പിന്നിട്ടതോടെ, ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ റെവല്യൂഷണറി ഗാർഡ്, രാജ്യവ്യാപകമായി തങ്ങളുടെ യൂണിറ്റുകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതേസമയം, ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തെ നേരിടാൻ ഇസ്രായേലും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

    ഇസ്രായേൽ സൈന്യത്തിലെ സിവിൽ ഡിഫൻസ് റെസ്ക്യൂ സേന, ഇറാനുമായുള്ള മറ്റൊരു യുദ്ധത്തിന് തയാറെടുക്കുന്നതായി കമാൻഡർ കേണൽ ഷ്ലോമി ബെൻ-യെയർ അറിയിച്ചു. കനത്ത ഫീൽഡ് ഡ്യൂട്ടികളിൽ അതൃപ്തി പ്രകടിപ്പിച്ച സൈനികരുമായുള്ള കൂടിക്കാഴ്ചയിൽ, തന്റെ സേന ഈ ദിവസങ്ങളിൽ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 250 അംഗങ്ങളുള്ള ഈ യൂണിറ്റ്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിൽ വൈദഗ്ധ്യമുള്ളതിനാൽ സൈന്യത്തിനുള്ളിൽ ഏറെ ബഹുമാനിക്കപ്പെടുന്നു. യുദ്ധരംഗങ്ങളിൽ മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും നേരിടേണ്ടിവരുന്ന ഈ സേന, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തെൽ അവീവ് മുതൽ തെക്കൻ ലെബനോനിലെ ഖിയാം, ഗാസ മുനമ്പിലെ റഫ വരെ നിരവധി മുന്നണികളിൽ കടുത്ത പോരാട്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇതിനാൽ, അംഗങ്ങൾ കൂടുതൽ അവധിയും മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്റെ മിസൈൽ, ആണവ ശേഷികൾ പുനർനിർമിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ തയാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ പ്രതികാര ആക്രമണ സാധ്യതയെക്കുറിച്ച് കഴിഞ്ഞ ആഴ്ച അദ്ദേഹം മുന്നറിയിപ്പ് നൽകി. “എല്ലാ സാഹചര്യങ്ങൾക്കും ഞങ്ങൾ തയാറാണ്. ഇറാനും വിവിധ സാഹചര്യങ്ങൾക്ക് ഒരുങ്ങുകയാണ്,” എന്ന് ഭീഷണിസ്വരത്തിൽ നെതന്യാഹു പറഞ്ഞു.

    ജൂണിൽ ഇസ്രായേൽ വ്യോമാക്രമണത്തോടെ ആരംഭിച്ച 12 ദിവസത്തെ യുദ്ധം ദുർബല വെടിനിർത്തലിൽ അവസാനിച്ചു. യുദ്ധത്തിനിടെ, ബങ്കർ-ബസ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അമേരിക്ക മൂന്ന് ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു, നിരവധി റെവല്യൂഷണറി ഗാർഡ് കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തി. ഇറാന്റെ ചൈനീസ് സൈനിക പിന്തുണയെക്കുറിച്ചും ബാലിസ്റ്റിക് മിസൈൽ ശേഖരം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇസ്രായേൽ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതായി യെദിയോത്ത് അഹ്റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു. ചൈന ഇറാന് മിസൈലുകൾ നൽകുന്നത് നിഷേധിച്ചെങ്കിലും, ഇസ്രായേൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതായും പത്രം വെളിപ്പെടുത്തി.

    ഇറാനും ഹിസ്ബുല്ലയും നിർണായക വഴിത്തിരിവിൽ നിൽക്കുന്നതായും ഇസ്രായേലിനെതിരായ യുദ്ധം ലെബനോനിലെ ഹിസ്ബുല്ലയുടെ സ്ഥിതി പരുങ്ങലിലാക്കിയെന്നും മാരിവ് പത്രം റിപ്പോർട്ട് ചെയ്തു. ഇറാൻ ഭരണകൂടവും ആഭ്യന്തരമായി ദുർബലമാണ്. യുദ്ധത്തിൽ തോറ്റിട്ടില്ലെന്ന് ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ സ്ഥാപിക്കാൻ ഇറാനും ഹിസ്ബുല്ലയും നിർബന്ധിതരാണെന്ന് പത്രം പറയുന്നു.
    ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ ബെയ്റൂത്ത് സന്ദർശനവും, ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിമിന്റെ ആയുധം ഉപേക്ഷിക്കില്ലെന്ന പ്രസ്താവനയും, ഹൂത്തികളുടെ പുതിയ ഭീഷണികളും ഇറാൻ എന്തോ മറച്ചുവെക്കുന്നതായി സൂചിപ്പിക്കുന്നതായി ഇസ്രായേൽ സൈനിക വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

    സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തെ തടസ്സപ്പെടുത്താൻ സെപ്റ്റംബർ അവസാനത്തോടെ ഇസ്രായേൽ ആക്രമണം പ്രതീക്ഷിക്കുന്നതായി ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി. റെവല്യൂഷണറി ഗാർഡിന്റെ ഖുദ്സ് ഫോഴ്സിന്റെ ചാനലുകൾ പ്രസിദ്ധീകരിച്ച ഹീബ്രു ഗ്രാഫിക്കിൽ, ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സിനെ “ഭീകരവാദ മന്ത്രി” എന്ന് വിശേഷിപ്പിച്ച് വധഭീഷണി മുഴക്കിയതിന് മറുപടിയായി, ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കുമെന്ന് കാറ്റ്സ് പ്രതിജ്ഞ ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airstrikes ceasefire Iran Israel Military Alert Revolutionary Guard
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.