Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • ​114-ാം വയസ്സിൽ ഓട്ടം അവസാനിച്ചു; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് യാത്രയായി
    • അബുദാബിയിൽ വിസ്‌ എയർ പ്രവർത്തനം അവസാനിപ്പിക്കുന്നു: വലഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നിരക്ക് 50%-ത്തിലധികം വർദ്ധിച്ചേക്കും
    • കുവൈത്തി മാധ്യമപ്രവര്‍ത്തകയുടെ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി
    • അധ്യാപകന്റെ ലൈംഗിക പീഡനം: ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
    • ലോകത്തെ അത്ഭുതപ്പെടുത്തിയ മാരത്തൺ താരം ഫൗജ സിംഗ് 114 -ാം വയസിൽ റോഡപകടത്തിൽ മരിച്ചു, വിടവാങ്ങിയത് തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഹസന്‍ നസ്‌റല്ലയുടെ മയ്യിത്ത് ലെബനോനില്‍ തന്നെ മറവു ചെയ്യും,ഹാശിം സ്വഫിയുദ്ദീന്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/09/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്റൂത്ത് – ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മയ്യിത്ത് ലെബനോനില്‍ തന്നെ മറവു ചെയ്യുമെന്ന് ഹിസ്ബുല്ലയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മയ്യിത്ത് ഖബറടക്കുന്ന സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സുരക്ഷാ സാഹചര്യങ്ങള്‍ അനുവദിക്കുന്നതു വരെ ഖബറടക്ക ചടങ്ങുകള്‍ നീട്ടിവെക്കാനാണ് സാധ്യത. നേതാക്കള്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങ് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നസ്‌റല്ലയുടെ മയ്യിത്ത് ഇറാഖിലെ നജഫില്‍ മറവു ചെയ്യാന്‍ സാധ്യതയുണ്ടെന്ന നിലക്കുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ ലെബനോനില്‍ തന്നെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയത്.

    അതേസമയം, ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറലായി ഹാശിം സ്വഫിയുദ്ദീനെ ഹിസ്ബുല്ല ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിച്ചുവന്ന ഹാശിം സ്വഫിയുദ്ദീന്‍ ഹിസ്ബുല്ലയിലെ രണ്ടാമനായിരുന്നു. ഇദ്ദേഹം ഹസന്‍ നസ്‌റല്ലയുടെ മാതൃസഹോദരീ പുത്രനും, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ അല്‍ഖുദ്‌സ് ഫോഴ്‌സ് മുന്‍ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ ബന്ധുവുമാണ്. ഹാശിം സ്വഫിയുദ്ദീന്റെ പുത്രന്‍ വിവാഹം ചെയ്തിരിക്കുന്നത് ഖാസിം സുലൈമാനിയുടെ മകളെയാണ്. നസ്‌റല്ലയുടെ വിയോത്തില്‍ ലെബനോനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ഇന്ന് പുലര്‍ച്ചെ ബെയ്‌റൂത്തില്‍ ഫ്‌ളാറ്റ് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹമാസ് ഇസ്രായിലില്‍ ആക്രമണം നടത്തിയ ശേഷം ആദ്യമായാണ് ബെയ്‌റൂത്തില്‍ ഇസ്രായില്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും സൈനിക വിഭാഗം മേധാവിയുമായ മുഹമ്മദ് അബ്ദുല്‍ആല്‍, സൈനിക വിഭാഗം അംഗവും ലെബനോനിലെ സൈനിക കമാണ്ടറുമായ ഇമാദ് ഔദ, അംഗം അബ്ദുറഹ്മാന്‍ അബ്ദുല്‍ ആല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ആകെ നാലു പേരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

    ഇടതുപക്ഷ സംഘടനയായ പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീനെ ഇസ്രായിലും യൂറോപ്യന്‍ യൂനിയനും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസക്കുള്ള പിന്തുണയെന്നോണം ഉത്തര ഇസ്രായിലില്‍ ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങളെ സംഘടന സഹായിക്കുന്നു. ഇന്ന് പുലര്‍ച്ചെ ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 12 ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളില്‍ 132 പേര്‍ കൊല്ലപ്പെട്ടതായും ശനിയാഴ്ച 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇന്നലെ പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ​114-ാം വയസ്സിൽ ഓട്ടം അവസാനിച്ചു; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് യാത്രയായി
    15/07/2025
    അബുദാബിയിൽ വിസ്‌ എയർ പ്രവർത്തനം അവസാനിപ്പിക്കുന്നു: വലഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നിരക്ക് 50%-ത്തിലധികം വർദ്ധിച്ചേക്കും
    15/07/2025
    കുവൈത്തി മാധ്യമപ്രവര്‍ത്തകയുടെ ശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി
    15/07/2025
    അധ്യാപകന്റെ ലൈംഗിക പീഡനം: ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
    15/07/2025
    ലോകത്തെ അത്ഭുതപ്പെടുത്തിയ മാരത്തൺ താരം ഫൗജ സിംഗ് 114 -ാം വയസിൽ റോഡപകടത്തിൽ മരിച്ചു, വിടവാങ്ങിയത് തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ്
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version