Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ‘പിണറായിസത്തിനെതിരെ പോരാടി എല്ലാം നഷ്ടമായി’; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന അഭ്യർത്ഥിച്ച് പിവി അൻവർ
    • സൗത്ത് ഡാളസ് വെടിവയ്പിൽ 7 പേർക്ക് പരിക്കേറ്റു; 2 പേരുടെ നില ഗുരുതരം
    • മനസ്സു തുറന്ന് ക്രിസ്റ്റ്യാനോ: ‘യമാൽ പ്രതിഭയാണ്, വളർന്നുവരട്ടെ; മെസ്സിയുമായി എനിക്കുള്ളത് സ്‌നേഹബന്ധം…’
    • ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഒറ്റ നേതൃത്വത്തിലേക്ക്
    • കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    തുരങ്കമുണ്ടോ എന്ന് നോക്കാൻ കയറി, പൊട്ടിത്തെറിച്ചു; ഗാസയിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു

    പത്തോളം പേരടങ്ങുന്ന ഇസ്രായിൽ സൈനിക സംഘം ഖാൻ യൂനുസിലെ ബനീ സുഹൈല ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തുരങ്കമുണ്ടോ എന്ന് പരിശോധിക്കാൻ കയറിയതായിരുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 World Israel Latest Palestine Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സെർജന്റ് മേജർ ചെൻ ഗ്രോസ് (33), സ്റ്റാഫ് സർജന്റ് യോവ് റേവർ (19) എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈന്യം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ സിറ്റി: തെക്കൻ ഗായസിലെ ഖാൻ യൂനുസിൽ കെട്ടിടത്തിനകത്തുണ്ടായ സ്‌ഫോടനത്തിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. മഗ്ലാൻ കമാൻഡോ യൂണിറ്റിലെ സെർജന്റ് മേജർ ചെൻ ഗ്രോസ് (33), യഹാലോം കോംബാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ സ്റ്റാഫ് സർജന്റ് യോവ് റേവർ (19) എന്നിവരും മറ്റു രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. അഞ്ചു പേർക്ക് പരിക്കുമുണ്ട്.

    സംഭവത്തിൽ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡണ്ട് ഇസാക് ഹെർസോഗ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. യുദ്ധത്തിന് നൽകേണ്ടിവരുന്ന വലുതാണെന്നും കൊല്ലപ്പെട്ടവരുടെ പേരുകൾ എന്നെന്നും നിലനിൽക്കുമെന്നും ഹെർസോഗ് പറഞ്ഞു. അതേസമയം, ഇസ്രായിലിനെതിരായ ‘ദാവൂദിന്റെ കല്ലുകൾ’ എന്ന പ്രതിരോധം തുടരുമെന്ന് ഹമാസ് വ്യക്തമാക്കി: ‘സ്വന്തം മക്കളെ ശവപ്പെട്ടിയിൽ സ്വീകരിക്കാൻ ആഗ്രഹമില്ലെങ്കിൽ യുദ്ധം നിർത്താൻ തങ്ങളുടെ ഭരണകൂടത്തോട് ആവശ്യപ്പെടുകയല്ലാതെ ശത്രുജനങ്ങൾക്കു വേറെ വഴിയില്ല’ – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അംഗങ്ങളായ പത്തോളം പേർ ഖാൻ യൂനുസിലെ ബനീ സുഹൈല ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തുരങ്കമുണ്ടോ എന്ന് പരിശോധിക്കാൻ കയറിയതായിരുന്നു. സംഘം അകത്ത് പ്രവേശിച്ചതും ഹമാസ് സ്ഥാപിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും കെട്ടിടം ഇവർക്കുമേൽ തകർന്നുവീഴുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

    ഹമാസ് പോരാളികൾ ഒളിച്ചിരിക്കുന്ന തുരങ്കങ്ങൾ കണ്ടെത്താൻ കെട്ടിടങ്ങൾക്കകത്ത് കയറിനോക്കുകയല്ലാതെ വഴിയില്ലെന്നും അപകടമില്ലാതെ ഈ ജോലി എങ്ങനെ ചെയ്യാമെന്ന കാര്യം പഠിച്ചുവരികയാണെന്നും സൈനിക വക്താവ് ബ്രിഗേഡയർ ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു.

    ഒരാഴ്ച മുമ്പ് ഇസ്രായിലി സൈനികർ സഞ്ചരിച്ച ഹമ്മർ വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കളും ആന്റി ടാങ്ക് മിസൈലും ഉപയോഗിച്ച് ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    സർജന്റുമാരായ ലിയോർ സ്റ്റീൻബർഗ് (20), ഒഫെക് ബർഹന (20), ഒമർ വാൻ ഗെൽദർ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വഴിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് വാഹനം മറിയുകയും പിന്നാലെ വാഹനത്തിനു നേരെ പോരാളികൾ ആന്റി ടാങ്ക് മിസൈൽ തൊടുക്കുകയും ചെയ്യുകയായിരുന്നു. മൂന്നു സൈനികർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Armymen Killed ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു
    Latest News
    ‘പിണറായിസത്തിനെതിരെ പോരാടി എല്ലാം നഷ്ടമായി’; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന അഭ്യർത്ഥിച്ച് പിവി അൻവർ
    07/06/2025
    സൗത്ത് ഡാളസ് വെടിവയ്പിൽ 7 പേർക്ക് പരിക്കേറ്റു; 2 പേരുടെ നില ഗുരുതരം
    07/06/2025
    മനസ്സു തുറന്ന് ക്രിസ്റ്റ്യാനോ: ‘യമാൽ പ്രതിഭയാണ്, വളർന്നുവരട്ടെ; മെസ്സിയുമായി എനിക്കുള്ളത് സ്‌നേഹബന്ധം…’
    07/06/2025
    ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഒറ്റ നേതൃത്വത്തിലേക്ക്
    07/06/2025
    കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.