വാഷിങ്ടണ്‍– യു.എസ് പ്രസിഡന്റുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് ഇലോണ്‍ മസ്‌ക്. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ വെറുപ്പുളവാക്കുന്ന വൃത്തികേടെന്നാണ് മസ്‌ക് എക്സിൽ കുറിച്ചത്. ജനക്ഷേമ തുക വര്‍ധിപ്പിക്കാനും പ്രാദേശിക നികുതി ഇളവുകള്‍ നല്‍കാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച ബില്ലായിരുന്നു ബിഗ് ബ്യൂട്ടിഫുള്‍. ഇതിനെ മസ്‌ക് എതിര്‍ത്തിരുന്നു.
ക്ഷമിക്കണം, ഇനിയുമെനിക്ക് സഹിക്കാന്‍ വയ്യ, ഈ ബില്ല് വെറുപ്പളവാക്കുന്ന വൃത്തികേടാണ്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റാണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാം. മസ്‌ക് എക്‌സിലൂടെ അറിയിച്ചു.
പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലില്‍ എവിടെയാണ് മസ്‌ക് നില്‍ക്കുന്നതെന്ന് പ്രസിഡന്റിനറിയാം, അദ്ദേഹം അഭിപ്രായത്തില്‍ മാറ്റം വരുത്താന്‍ പോവുന്നില്ല. ബില്ലില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.
യു.എസ് സര്‍ക്കാറിന്റെ ചിലവ് ചുരുക്കലിനുള്ള കാര്യക്ഷമത വകുപ്പില്‍ നിന്ന് (ഡോഡ്ജ്) ഇലോണ്‍ മസ്‌ക് രാജിവെച്ചതിനു ശേഷം ട്രംപും കാബിനറ്റ് മന്ത്രിമാരും മുന്നോട്ട് കൊണ്ടു പോവുമെന്നാണ് അറിയിച്ചത്. ട്രംപ് ഭരണകൂടത്തിലെ പ്രത്യേക പദവിയുള്ള ജീവനക്കാരന്‍ എന്ന നിലയില്‍ 130 ദിവസത്തെ കാലാവധി മേയ് അവസാനത്തോടെ തീരാനിരിക്കുമ്പോഴാണ് മസ്‌കിന്റെ പടിയിറക്കം. പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമകള്‍ നിര്‍വഹിച്ചെന്നും സര്‍ക്കാറിന്റെ പാഴ്‌ചെലവുകള്‍ കുറക്കാന്‍ അവസരം നല്‍കിയതിന് ട്രംപിന് നന്ദിയും അറിയിച്ചിരുന്നു.