സാവോപോളോ- ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്താ കാതറീനയിൽ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നുവീണ് എട്ട് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. 21 പേരുമായി പറന്നുയർന്ന ടൂറിസം ബലൂൺ പുലർച്ചെ അറ്റ്ലാന്റിക് തീരത്തെ പ്രിയ ഗ്രാൻഡെ നഗരത്തിൽ തീപിടിച്ച് തകർന്നു വീഴുകയായിരുന്നുവെന്ന് സാന്താ കാതറീനയുടെ സൈനിക അഗ്നിശമന സേന അറിയിച്ചു. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
“ഞങ്ങൾ ദുഃഖത്തിലാണ്. ഒരു ദുരന്തം സംഭവിച്ചു. അത് എങ്ങനെ സംഭവിക്കുന്നു, എന്ത് കൊണ്ട് സംഭവിച്ചു എന്നതെല്ലാം അന്വേഷിക്കുകയാണെന്ന് സാന്താ കാതറീന ഗവർണർ ജോർജിന്യോ മെല്ലോ X-ലെ ഒരു വീഡിയോയിൽ പറഞ്ഞു. പൈലറ്റിന് ഇത്തരം ബലൂണുകൾ പറത്തുന്നതിൽ പരിചയം ഉണ്ടെന്നും യാത്രക്കാരെ രക്ഷിക്കാനായ എല്ലാ നടപടികളും ചെയ്തിരുന്നുവെന്നും ബലൂണിന്റെ ഉത്തരവാദിത്തമുള്ള കമ്പനി സോബ്രെവോർ പറഞ്ഞു. എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ബലൂണിന്റെ പ്രതീക്ഷിച്ച പറക്കൽ സമയം 45 മിനിറ്റായിരുന്നു. ബലൂൺ 1,000 മീറ്റർ (3,280 അടി) ഉയരത്തിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ജൂൺ 24 ന് തിരുനാൾ ആഘോഷിക്കുന്ന സെന്റ് ജോൺ പോലുള്ള കത്തോലിക്കാ വിശുദ്ധരുടെ ആഘോഷനാളുകളിലാണ് ദുരന്തം സംഭവിച്ചത്. ബ്രസീലിന്റെ തെക്കൻ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ഒരു വിനോദ പരിപാടിയാണ് പ്രിയ ഗ്രാൻഡെ. കഴിഞ്ഞ ഞായറാഴ്ച, സാവോ പോളോ സംസ്ഥാനത്ത് ബലൂൺ താഴേക്ക് വീണു, 27 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.