Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • വി.എസ് ഇനി ജനഹൃദയങ്ങളിൽ
    • മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    • ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ

    ഒക്ടോബർ ഏഴിന് ശേഷം ഇസ്രായിൽ നടത്തിയ ആക്രണത്തിൽ 59,000ൽ കൂടുതൽ പലസ്തീനികൾ കൊല്ലപ്പെടുകയും 140,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭക്ഷണത്തിന് കാത്തുനിന്ന 875 പേരെയാണ് ഇസ്രായിൽ കൊലപ്പെടുത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2025 World Israel Palestine Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gaza
    ഭക്ഷണം കാത്തുനിൽക്കുന്ന ഗാസയിലെ കുട്ടികൾ- ചിത്രം കടപ്പാട് അൽജസീറ
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്– ഗാസയിൽ ഇസ്രായിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. ഇസ്രായിൽ സഖ്യകക്ഷികളായ യു.കെ, ജപ്പാൻ, ഫ്രാൻസ്, കാനഡ എന്നിങ്ങനെ 28ഓളം രാജ്യങ്ങൾ സംയുക്തമായാണ് ഇസ്രായിലിനോട് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. ആവശ്യമായ സഹായങ്ങൾ നിഷേധിച്ച് മനുഷ്യത്വത്തിന് വിരുദ്ധമായി സാധാരണക്കാരെ കൊല്ലുന്ന ഇസ്രായിൽ നടപടിയെയും, കുട്ടികളടക്കം ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി അലയേണ്ട അവസ്ഥയെയും രാജ്യങ്ങൾ അപലപിച്ചു.

    ഗാസയിലെ സാധാരണക്കാരുടെ ദുരിത ജീവിതം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും ഇസ്രായിൽ സർക്കാർ ഭക്ഷണവും വെള്ളവും അത്യാവശ്യ സാധനങ്ങൾ നിഷേധിച്ച് കുട്ടികളെയും സാധാരണക്കാരെയും മനുഷ്യത്വരഹിതമായി കൊന്നും കളയുകയാണെന്നും യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു. റഫയിലെ ഒരു പ്രത്യേക സ്ഥലത്ത് മതിലുകെട്ടി തിരിച്ച് കർശന നിയന്ത്രണത്തോടെയുള്ള പ്രദേശത്തേക്ക് ഫലസ്തീനികളെ നിർബന്ധിപ്പിച്ച് മാറ്റിപാർപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും രാജ്യങ്ങൾ അറിയിച്ചു. യൂറോപ്യൻ രാജ്യമായ ജർമനി ഇതിൽ നിന്ന് വിട്ടു നിന്നു. യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ജൂതവിരുദ്ധതയാണെന്ന് അമേരിക്ക ആരോപിച്ചു. ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തുകയും ഹമാസിന് തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ഇസ്രായിൽ വിദേശകാര്യ മന്ത്രാലയ പ്രതിനിധി എക്‌സിൽ കുറിച്ചു. വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിന് പകരം ഇസ്രായിലിനെതിരെ നുണപ്രചരണം നടത്താനുള്ള തിരക്കിലാണ് ഹമാസെന്നും അവർ ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Protest against Isreal
    ജൂലൈ 7ന് തെല്‍അവീവല്‍ യുഎസ് കോണ്‍സുലേറ്റിന് സമീപം ഗാസയില്‍ തടവിലാക്കപ്പെട്ട തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം- കടപ്പാട് റോയിറ്റേഴ്‌സ്

    എന്നാൽ വെടി നിർത്തൽ കരാറും തങ്ങൾ തടവുകാരെ മോചിപ്പിക്കാമെന്ന നിർദേശവും ഇസ്രായിലാണ് തള്ളിക്കളഞ്ഞതെന്ന് ഹമാസ് സൈനിക വക്താവ് അറിയിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രതിരോധ ആക്രമണത്തിൽ തടവിലാക്കിയ 50 ആളുകൾ ഇപ്പോഴും ഗാസയിലാണ് ഉള്ളത്. ഹമാസ് ഉപയോഗിക്കുമെന്ന് ആരോപിച്ച് കുട്ടികൾക്കുള്ള ഭക്ഷണം, മരുന്നുകൾ, വെള്ളം എന്നീ സാധനങ്ങൾ അടക്കം ഇസ്രായിൽ അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗാസയിൽ എത്തുന്ന സാധനങ്ങളാകട്ടെ കൃത്യമായി വിതരണം ചെയ്യുന്നുമില്ല. ഓക്‌സിജൻ സിലിണ്ടറുകൾ, കാൻസറിനുള്ള മെഡിസിനുകളടക്കം ഇസ്രായിൽ നിരോധിച്ചു. ഈ നിരോധനങ്ങൾ ഗാസയുടെ ആരോഗ്യ സംവിധാനത്തെ പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും സന്നദ്ധ സഹായ സംഘടനകൾ പറയുന്നു.

    ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബർ ഏഴിന് ശേഷം ഇസ്രായിൽ നടത്തിയ ആക്രണത്തിൽ 59,000ൽ കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെടുകയും 140,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു നേരത്തെ ഭക്ഷണത്തിന് കാത്തുനിന്ന 875 പേരെയാണ് ഇസ്രായിൽ ഇതുവരെ കൊന്നുകളഞ്ഞത്. മരിച്ചവരിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വി.എസ് ഇനി ജനഹൃദയങ്ങളിൽ
    23/07/2025
    മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    23/07/2025
    ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    23/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    23/07/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version