Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    • നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു; കുവൈത്തിൽ 127 ബം​ഗ്ലാദേശി തൊഴിലാളികളെ നാടുകടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 World Gulf Kuwait 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫോട്ടോ ക്രെഡിറ്റ്- അറബ് ടൈംസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് – അഞ്ച് മാസം ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിനായി പൊലീസിൽ പരാതി നൽകിയ 130 ബംഗ്ലാദേശ് തൊഴിലാളികളിൽ 127 പേരെ കുവൈത്തിൽ നിന്നും നാടുകടത്തി. ബംഗ്ലാദേശ് ന്യൂസ് ചാനലായ എൻ.ടിവിയാണ് വിവരം പുറത്തു വിട്ടത്.

    അഞ്ച് മാസം ശമ്പളം ലഭിക്കാതെ നിഷ്ഫലമായ പ്രതീക്ഷയിലായിരുന്ന തൊഴിലാളികൾ നീതി തേടി എത്തിയപ്പോൾ കുവൈത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കർശനമായ നടപടിയായിരുന്നു. ഫോംതാസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടമായി എത്തിയ തൊഴിലാളികൾ പരാതിപ്പെടാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ നടപടിയെടുക്കുന്നതിന് പകരം ഇവരെ കസ്റ്റഡിയിൽ എടുത്ത് പിന്നീട് നാടുകടത്തുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാടുകടത്തൽ വളരെ വേഗത്തിലായിരുന്നു. താമസ സ്ഥലങ്ങളിൽ പോയി സ്വന്തം വ്യക്തിഗത വസ്തുക്കൾ കൊണ്ടുപോകുന്നതിനും പോലും അനുവാദം നൽകിയില്ല. വിമാനത്താവളത്തിലേക്ക് നേരിട്ടെത്തിച്ചാണ് കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ ബലമായി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇതിൽ മൂന്നുപേർ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. അവരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്.

    പ്രതിഷേധത്തിനിടെ 50 ഇന്ത്യൻ തൊഴിലാളികളെയും 30 നേപ്പാളി തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ നാടുകടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

    ബംഗ്ലാദേശ് അംബാസിഡറായ മേജർ ജനറൽ സയ്യിദ് തരീഖ് ഹുസൈൻ ഇതിനോട് പ്രതികരിച്ചു. കുവൈത്തിൽ 3 ലക്ഷംത്തിലധികം ബംഗ്ലാദേശ് തൊഴിലാളികൾ ഉണ്ടെന്നും അവരെ ബാധിക്കുന്ന ഇത്തരം സംഭവങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

    നാടുകടത്തലിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയമായത് കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയാണ്. 2024 നവംബർ മാസത്തിലും ഈ സ്ഥാപനത്തിനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വലിയ വീഴ്ച സംഭവിച്ചിരുന്നു. അന്ന് ബംഗ്ലാദേശ് എംബസിയുടെ ഇടപെടലോടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.

    എന്നാൽ ഇതുവരെ അഞ്ച് മാസം വരെ തൊഴിലാളികളുടെ ശമ്പളം നിശ്ചലമായി. തുടക്കത്തിൽ എംബസിയിലേക്ക് പരാതിയുമായി ചെന്നു. എന്നാൽ വേണ്ട നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ഈ തവണ തൊഴിലാളികൾ നേരിട്ട് പൊലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. എന്നാൽ, കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് കൂട്ടമായിട്ടുള്ള പ്രതിഷേധങ്ങൾ വിലക്കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിച്ചത്.

    ജൂലൈ 27-ന് രാത്രി 8.30 ഓടെ ബംഗ്ലാദേശ് എംബസിയിലെ ലേബർ വിഭാഗം ചുമതലക്കാരനായ മുഹമ്മദ് അബ്ദുൽ ഹുസൈൻ സഹായങ്ങൾക്കായി എത്തിയിരുന്നു. എംബസി ഉടൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെയും സാമൂഹിക കാര്യ മന്ത്രാലയത്തെയും സമീപിച്ചു. അധികൃതർ ഒരു മാസത്തെ ശമ്പളമടയ്ക്കാനും ബാക്കി മൂന്നു ഘട്ടമായി നൽകാമെന്നും വാഗ്ദാനം ചെയ്‌തു. എന്നാൽ തൊഴിലാളികൾ ഈ നിർദ്ദേശം നിരസിച്ചു.

    ജൂലൈ 28, 29 തിയതികളിൽ ശമ്പളവിതരണം നടക്കുമെന്ന് ഉറപ്പു നൽകിയിരുന്നുവെങ്കിലും, ജൂലൈ 30-ന് രാത്രിയിൽ തൊഴിലാളികളെ വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നതായാണ് വിവരം ലഭിച്ചത്. ഉടൻ എംബസി ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തുകയും, തൊഴിലാളികൾക്ക് നിയമപരമായ സഹായം നൽകുകയും ചെയ്തു.

    നിലവിൽ എംബസി ബന്ധപ്പെട്ട കമ്പനി ഉടമയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുകയാണ്. അംബാസിഡർ നേരിട്ട് ഇടപെടുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള കുടിശ്ശിക ശമ്പളങ്ങൾ, നാട്ടിൽ തിരിച്ചയച്ച തൊഴിലാളികളുടെ നിർബന്ധിത നിരോധനവിവരം എന്നിവ പരിശോധിച്ച് നടപടിയെടുക്കാനാണ് എംബസിയുടെ ലക്ഷ്യം.

    തൊഴിലാളികളുടെ ശമ്പളം നഷ്ടമാവുമോ? ഇനി അവർക്കു കുവൈത്തിലേക്ക് വീണ്ടും വരാനാവുമോ? ഇതെല്ലാം ഇപ്പോൾ ചോദ്യചിഹ്നങ്ങളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bangladesh Deported Expats expel Gulf news Kuwait
    Latest News
    ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    11/08/2025
    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    11/08/2025
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version