അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Wednesday, June 24
Breaking:
- സല്മാന് രാജാവിന്റെ അതിഥികളായി 1,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം
- ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ
- വിട്ടുകൊടുക്കുന്ന ഇറാന് ഫണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ബഗായ്
- ഹോര്‍മുസ് കടലിടുക്കില്‍ താല്‍ക്കാലിക പാത തുറന്ന് ഒമാന്‍
- ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി


