സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
Tuesday, April 21
Breaking:
- മകന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ വിയോഗം; തളിപ്പറമ്പ് സ്വദേശി മക്കയിൽ അന്തരിച്ചു
- റിയാദിലെ വിസ്മയമായി ബുളിവാർഡ് ഫ്ളവേഴ്സ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനം തുറന്നു
- ഇറാൻ സംഘർഷം: ലോകം ഇതുവരെ കാണാത്ത ഊർജ്ജ പ്രതിസന്ധിയിലെന്ന് ഐ.ഇ.എ
- തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: അഞ്ച് മരണം സ്ഥിരീകരിച്ചു
- അൽ ഖോബാർ വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് നാട്ടിൽ അന്തരിച്ചു


