ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Thursday, August 20
Breaking:
- പുലികളി വിമർശനം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീരാമൻ; പക്വതയില്ലായ്മയെന്നും ശ്രീരാമൻ
- യു.എ.ഇ എണ്ണ ടാങ്കര്‍ ഇറാന് പിടിച്ചെടുത്തു, ജീവനക്കാരെ പറ്റി വിവരമില്ല
- സൗദിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സൗദി എയർലൈൻസ് സർവീസ് പുനരാരംഭിക്കണം: പാസഞ്ചേഴ്സ് ഫോറം
- 167 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്ക് ആന്ത്രോപിക്; എ.ഐ ലോകം ഉറ്റുനോക്കുന്ന വമ്പൻ ഓഹരി വിപണി പ്രവേശം
- ചെങ്കടലിൽ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ നാലു പേരുടെ മൃതദേഹങ്ങൾ ജിദ്ദയിലെത്തിച്ചു





