അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Friday, June 26
Breaking:
- പാസ്പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി ഇന്ത്യ: സാധാരണ അപേക്ഷകൾക്ക് 2,500 രൂപ, തത്കാലിന് 5,000; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
- മക്കയിൽ മെഹ്ഫിൽ കൂട്ടായ്മയുടെ ഹജ് വോളന്റിയർ ആദരവും വിദ്യാഭ്യാസ അവാർഡ് ദാനവും
- 2026 ലോകകപ്പ് ഫുട്ബോളിലെ വിശ്വാസ പ്രഖ്യാപനങ്ങൾ: മൈതാനത്തിലെ സുജൂദുകൾ
- തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു: മൂന്ന് കുവൈത്ത് പൗരന്മാർക്ക് തടവ് ശിക്ഷ
- വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം: മുപ്പതിലധികം മരണം, എഴുന്നൂറിലധികം പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


