ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്.
Browsing: Gaza Crisis
ഗാസയിലെ മാനുഷിക പ്രതിസന്ധിയും ഇസ്രായേലിന്റെ കർശന നിയന്ത്രണങ്ങളും മൂലമുണ്ടായ അതൃപ്തി, ഇസ്രായേലിന്റെ സഖ്യകക്ഷികളായ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നു.
ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുകയും മറ്റ് വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ സെപ്റ്റംബറില്‍ ബ്രിട്ടന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ന് ബ്രിട്ടീഷ് മന്ത്രിസഭയെ അറിയിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയിൽ നടക്കുന്നത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമിക പ്രതിസന്ധിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
ഗാസയിൽ പട്ടിണിയില്ലെന്നും ഭക്ഷ്യപ്രതിസന്ധിക്ക് ഹമാസാണ് കാരണമെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.