Browsing: Gaza ceasefire

ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്.

ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഹമാസിന്റെ നിര്‍ദേശത്തോടുള്ള ഇസ്രായിലിന്റെ പ്രതികരണം പ്രോത്സാഹജനകമല്ലെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.

ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ കാലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും കൈമാറാന്‍ ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും അനുവദിക്കാന്‍ ഇസ്രായില്‍ തത്വത്തില്‍ സമ്മതിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ കാലത്ത് പുനര്‍നിര്‍മാണത്തിന് ഹമാസ് ആവശ്യപ്പെടുന്നതെന്ന് ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്റോണോത്തിന് കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ ഖത്തറില്‍ വെച്ച് നടത്തിയ ആദ്യ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ണായക ഫലമില്ലാതെ അവസാനിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹമാസുമായി കരാറിലെത്താന്‍ ഇസ്രായിലി പ്രതിനിധി സംഘത്തിന് മതിയായ അധികാരമുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കായി ഇന്ന് (ഞായറാഴ്ച) ഖത്തറിലേക്ക് ചര്‍ച്ചാ സംഘത്തെ അയക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് തങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചെന്ന് ഫലസ്തീനിലെ ഹമാസ് പ്രസ്ഥാനം പറഞ്ഞത് നല്ലതാണ്. ഗാസയില്‍ ഈ ആഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ കഴിയുമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.

ഗാസ: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ ബന്ദികളായി പിടികൂടിയ മൂന്നു പേരെ നാളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയുടെ പിതാവിനെയും,…

ദോഹ – പതിനഞ്ചു മാസമായി തുടരുന്ന ഗാസ യുദ്ധത്തിനും ഇസ്രായില്‍ നരമേധത്തിനും അറുതി കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ആസന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അന്തിമ കരട്…