ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
Saturday, November 1
Breaking:
- ‘എന്നെ ഗര്‍ഭിണിയാക്കൂ’, ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ച യുവാവിന് നഷ്ടമായത് 11 ലക്ഷം
- അസാധ്യമായിരുന്നവെന്ന് കരുതിയ പലതും സാധ്യമാക്കാൻ സാധിച്ചുവെന്നതാണ് ഇടതു സർക്കാറിന്റെ നേട്ടം; മുഖ്യമന്ത്രി
- സ്വർണാഭരണം മോഷണം; അറബ് ദമ്പതികൾ അറസ്റ്റിൽ
- മുഖ്യമന്ത്രി പിണറായി വിജയന്റെ അബൂദാബി സന്ദർശനം: മേഖല കൺവൻഷൻ സംഘടിപ്പിച്ച് അബൂദാബി ശക്തി തിയറ്റഴ്സ്
- കേരള പിറവിദിനത്തില്‍ ഭാഷാപ്രതിജ്ഞ’യെടുത്ത് കിയ റിയാദ്


