Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    • വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് നഗരസഭാ കൗൺസിലർ
    • ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    • ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ സംഘം അറസ്റ്റിൽ
    • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ; ഗണ്ണേഴ്സും പി.എസ്.ജിയും ഇന്ന് പോരിനിറങ്ങും

    നാളെ ബാഴ്സയും ഇന്ർറും
    Sports DeskBy Sports Desk29/04/2025 Football Sports 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Arsenal
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ – ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്സനലും ലീഗ് വൺ കൊമ്പന്മാരായ പി.എസ്.ജി യും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി അരങ്ങേറുന്നത്. രാജാക്കന്മാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയാണ് ഗണ്ണേഴ്സ് സെമി ഫൈനൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ഫുട്ബോൾ ബുദ്ധിരാക്ഷസന്മാരായ ലൂയി എൻറിക്വയും, മൈക്കിൾ ആർടേറ്റയും തങ്ങൾക്കായി എന്ത് വിരുന്നായിരിക്കും ഒരുക്കിയിരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

    2017 ൽ പി.എസ്.ജിക്ക് തീര കളങ്കമായി മാറിയ 6-5 ന്റെ പരാജയത്തിന് കാരണക്കാരനായ ലൂയി എൻറിക്വയാണ് നിലവിൽ പി.എസ്.ജിയുടെ കോച്ച്. ഹൈ പ്രഷർ ഡിഫൻസീവ് ഗെയിമും ക്വിക് കൗണ്ടർ അറ്റാക്കുകൾ കൊണ്ടും എതിരാളികളെ പൂട്ടുന്ന പി.എസ്.ജിക്ക്, ആർടേറ്റ മറുമരുന്ന് ഒരുക്കി കാത്തിരിക്കുകയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇരമ്പിയാർക്കുന്ന കാണികൾ തന്നെ ആയിരിക്കും പി.എസ്.ജി നേരിടുന്ന ആദ്യത്തെ വെല്ലുവിളി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിവേഗ ഫുട്ബോൾ കാഴ്ച്ചവെക്കുന്ന പ്രീമിയർ ലീഗിൽ, അതിലും വേഗ ഫുട്ബോൾ കളിക്കുന്ന ആഴ്സനലിന്റെ കളി ശൈലി പി.എസ്.ജിക്ക് അത്ര പരിചിതമായിരിക്കില്ല. പൊടുന്നനെ മാറുന്ന ‍പൊസിഷനും, സെറ്റ്പീസ് ഫുട്ബോളും, എമിറേറ്റ്സ് സ്റ്റേഡിയം പോലെ ഭയക്കേണ്ടതാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കോച്ച് ആർടേറ്റയുടെ വാക്കുകൾ ഇങ്ങനെ ആണ്: “നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണം, ഞാൻ വലുതാക്കി പറയുകയല്ല. നിങ്ങളുടെ ബൂട്ട് കൊണ്ട് വരൂ, നിങ്ങളുടെ ഷോർട്ട്സ് കൊണ്ട് വരൂ, നിങ്ങളുടെ ഷർട്ട്സ് കൊണ്ട് വരൂ, എന്നിട്ട് എല്ലാ കളികളും ഒരുമിച്ച് കളിക്കാം.”

    റിപ്പോർട്ടുകൾ പ്രകാരം, ആഴ്സനലിന് 9 പേർക്ക് ചാമ്പ്യൻസ് ലീഗ് ആദ്യ പാദം നഷ്ടമാവും. ജീസസ്, ടോമിയാസു, ഹവാർട്സ്, മെഗലസ് തുടങ്ങിയ പ്രമുഖരല്ലാം പുറത്തായിരിക്കും. അതിനുപുറമേ തോമസ് പാർട്ടി, ജോർജിന്യോ, ബെൻ വെെറ്റ് തുടങ്ങിയവരും പുറത്തായിരിക്കും. മറുപുറത്ത് ശക്തമായ പി.എസ്.ജിയുടെ സ്ക്വാഡിൽ ഡെംബലെ മാത്രമായിരിക്കും പുറത്തിരിക്കുക.

    ഒമ്പത് ഗോളും പതിനാറ് അസിസ്റ്റുമുള്ള സാകയാണ് ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള ഇംഗ്ലീഷ് താരം. ഡെക്ലാറൻ റൈസ് പി.എസ്.ജി യുമായുള്ള മത്സരത്തിൽ ഗോൾ നേടിയാൽ, ഹാരി കൈനിനും, ലംപാർഡിനും ശേഷം ഒറ്റ സീസണിൽ അവസാന പതിനാറിലും, ക്വാർട്ടർ ഫൈനലിലും ഗോൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാകും. റയൽ മാഡ്രിഡിനും, ബൊറുസിയ ഡോർട്മുണ്ടിനും ശേഷം ഡിഫറന്റ് ഗോൾ സ്കോറേഴ്സ് (13) ഉള്ള ടീമാണ് ആഴ്സനൽ. പി.എസ്.ജി ക്കായി ഡെംബലെ ഗോൾ നേടിയാൽ,
    പി.എസ്.ജിക്കായി കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള താരം എന്ന പദവി എംമ്പാപ്പെക്കൊപ്പം(11) ഡെംബലെക്ക് പങ്കിട്ടെടുക്കാം.

    കണക്ക് പരിശോധിച്ചാൽ, ഗണ്ണേഴ്സ് അവസാനമായി ഫ്രഞ്ച് ടീമുകളുമായി ഏറ്റുമുട്ടിയപ്പോൾ11-0 എന്ന വലിയ മാർജിനിൽ ജയം ആഴ്സനലിന് ആയിരുന്നു. എന്നാല് പി.എസ്.ജി അവസാനമായി ഇംഗ്ലീഷ് ടീമുകളെ നേരിട്ടപ്പോൾ ആറിൽ അഞ്ചും തോൽക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏഴു ജയവും, ഒരു സമനിലയുമായി അപരാജിതരായി കുതിക്കുകയാണ് ആഴ്സനൽ സ്ക്വാഡ്. എന്നിരുന്നാലും ഇരു ടീമുകളും ഇന്നുവരെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ; ഗണ്ണേഴ്സും പി.എസ്.ജിയും ഇന്ന് പോരിനിറങ്ങും.

    ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്സനലും ലീഗ് വൺ കൊമ്പന്മാരായ പി.എസ്.ജി യും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി അരങ്ങേറുന്നത്. രാജാക്കന്മാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയാണ് ഗണ്ണേഴ്സ് സെമി ഫൈനൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ഫുട്ബോൾ ബുദ്ധിരാക്ഷസന്മാരായ ലൂയി എൻറിക്വയും, മൈക്കിൾ ആർടേറ്റയും തങ്ങൾക്കായി എന്ത് വിരുന്നായിരിക്കും ഒരുക്കിയിരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

    2017 ൽ പി.എസ്.ജിക്ക് തീര കളങ്കമായി മാറിയ 65 ന്റെ പരാജയത്തിന് കാരണക്കാരനായ ലൂയി എൻറിക്വയാണ് നിലവിൽ പി.എസ്.ജിയുടെ കോച്ച്. ഹൈ പ്രഷർ ഡിഫൻസീവ് ഗെയിമും ക്വിക് കൗണ്ടർ അറ്റാക്കുകൾ കൊണ്ടും എതിരാളികളെ പൂട്ടുന്ന പി.എസ്.ജിക്ക്, ആർടേറ്റ മറുമരുന്ന് ഒരുക്കി കാത്തിരിക്കുകയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇരമ്പിയാർക്കുന്ന കാണികൾ തന്നെ ആയിരിക്കും പി.എസ്.ജി നേരിടുന്ന ആദ്യത്തെ വെല്ലുവിളി.

    അതിവേഗ ഫുട്ബോൾ കാഴ്ച്ചവെക്കുന്ന പ്രീമിയർ ലീഗിൽ, അതിലും വേഗ ഫുട്ബോൾ കളിക്കുന്ന ആഴ്സനലിന്റെ കളി ശൈലി പി.എസ്.ജിക്ക് അത്ര പരിചിതമായിരിക്കില്ല. പൊടുന്നനെ മാറുന്ന ‍പൊസിഷനും, സെറ്റ്പീസ് ഫുട്ബോളും, എമിറേറ്റ്സ് സ്റ്റേഡിയം പോലെ ഭയക്കേണ്ടതാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കോച്ച് ആർടേറ്റയുടെ വാക്കുകൾ ഇങ്ങനെ ആണ്: “നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണം, ഞാൻ വലുതാക്കി പറയുകയല്ല. നിങ്ങളുടെ ബൂട്ട് കൊണ്ട് വരൂ, നിങ്ങളുടെ ഷോർട്ട്സ് കൊണ്ട് വരൂ, നിങ്ങളുടെ ഷർട്ട്സ് കൊണ്ട് വരൂ, എന്നിട്ട് എല്ലാ കളികളും ഒരുമിച്ച് കളിക്കാം.”

    റിപ്പോർട്ടുകൾ പ്രകാരം, ആഴ്സനലിന് 9 പേർക്ക് ചാമ്പ്യൻസ് ലീഗ് ആദ്യ പാദം നഷ്ടമാവും. ജീസസ്, ടോമിയാസു, ഹവാർട്സ്, മെഗലസ് തുടങ്ങിയ പ്രമുഖരല്ലാം പുറത്തായിരിക്കും. അതിനുപുറമേ തോമസ് പാർട്ടി, ജോർജിന്യോ, ബെൻ വെറ്റെ് തുടങ്ങിയവരും പുറത്തായിരിക്കും. മറുപുറത്ത് ശക്തമായ പി.എസ്.ജിയുടെ സ്ക്വാഡിൽ ഡെംബലെ മാത്രമായിരിക്കും പുറത്തിരിക്കുക.

    ഒമ്പത് ഗോളും പതിനാറ് അസിസ്റ്റുമുള്ള സാകയാണ് ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള ഇംഗ്ലീഷ് താരം. ഡെക്ലാറൻ റൈസ് പി.എസ്.ജി യുമായുള്ള മത്സരത്തിൽ ഗോൾ നേടിയാൽ, ഹാരി കൈനിനും, ലംപാർഡിനും ശേഷം ഒറ്റ സീസണിൽ അവസാന പതിനാറിലും, ക്വാർട്ടർ ഫൈനലിലും ഗോൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാകും. റയൽ മാഡ്രിഡിനും, ബൊറുസിയ ഡോർട്മുണ്ടിനും ശേഷം ഡിഫറന്റ് ഗോൾ സ്കോറേഴ്സ് (13) ഉള്ള ടീമാണ് ആഴ്സനൽ. പി.എസ്.ജി ക്കായി ഡെംബലെ ഗോൾ നേടിയാൽ,
    പി.എസ്.ജിക്കായി കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള താരം എന്ന പദവി എംമ്പാപ്പെക്കൊപ്പം(11) ഡെംബലെക്ക് പങ്കിട്ടെടുക്കാം.

    കണക്ക് പരിശോധിച്ചാൽ, ഗണ്ണേഴ്സ് അവസാനമായി ഫ്രഞ്ച് ടീമുകളുമായി ഏറ്റുമുട്ടിയപ്പോൾ110 എന്ന വലിയ മാർജിനിൽ ജയം ആഴ്സനലിന് ആയിരുന്നു. എന്നാല് പി.എസ്.ജി അവസാനമായി ഇംഗ്ലീഷ് ടീമുകളെ നേരിട്ടപ്പോൾ ആറിൽ അഞ്ചും തോൽക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏഴു ജയവും, ഒരു സമനിലയുമായി അപരാജിതരായി കുതിക്കുകയാണ് ആഴ്സനൽ സ്ക്വാഡ്. എന്നിരുന്നാലും ഇരു ടീമുകളും ഇന്നുവരെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arsenal PSG UCL
    Latest News
    ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    23/05/2025
    വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് നഗരസഭാ കൗൺസിലർ
    23/05/2025
    ഗാസയിൽ ആണവ ബോംബുകൾ വർഷിക്കണമെന്ന് യു.എസ് റിപ്പബ്ലിക്കൻ എം.പി; വെസ്റ്റ് ബാങ്കിലെ മസ്ജിദ് ജൂത കുടിയേറ്റക്കാർ അഗ്‌നിക്കിരയാക്കി
    23/05/2025
    ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ സംഘം അറസ്റ്റിൽ
    23/05/2025
    പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version