Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതി വിശദാംശങ്ങള്‍ പുറത്ത്
    • ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    • ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    • ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്

    ഇറാൻ ഒരു കരാറിന് തയ്യാറാകുമെന്നും തങ്ങൾ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2026 Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കൻ സൈന്യം സമാനതകളില്ലാത്ത വിജയം നേടിയതായും ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനമായി നൽകിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇറാൻ നൽകിയ ഈ സമ്മാനം സാമ്പത്തികമായി വളരെയധികം മൂല്യമുള്ളതാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഭരണസംവിധാനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അവിടെ ഇപ്പോൾ പുതിയൊരു നേതൃനിരയാണുള്ളതെന്നും ട്രംപ് നിരീക്ഷിച്ചു. പുതിയ നേതാക്കൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വരും ദിവസങ്ങളിൽ നിരീക്ഷിക്കുമെന്നും നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്‌നർ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഈ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇറാൻ ഒരു കരാറിന് തയ്യാറാകുമെന്നും തങ്ങൾ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം സംബന്ധിച്ച അനുകൂലമായ ഫലങ്ങൾക്കായി അമേരിക്ക കാത്തിരിക്കുകയാണ്. സാധ്യമായ ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ യുദ്ധം അവസാനിപ്പിക്കാനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഇറാനെ യാതൊരു കാരണവശാലും ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ചർച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും, ആണവായുധങ്ങൾ പാടില്ല എന്നുള്ളതാണ് അമേരിക്കയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിബന്ധനയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നതായാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ നാവികസേനയും വ്യോമസേനയും നിലവിൽ ഇല്ലാതായെന്നും അവർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പക്കലുണ്ടായിരുന്ന മിക്ക മിസൈലുകളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനി വിക്ഷേപിക്കാൻ വളരെ കുറഞ്ഞ എണ്ണം മിസൈലുകൾ മാത്രമേ അവരുടെ പക്കൽ അവശേഷിക്കുന്നുള്ളൂ. ഇറാന്റെയും തലസ്ഥാനമായ തെഹ്‌റാന്റെയും മുകളിലുള്ള ആകാശം ഇപ്പോൾ അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. അവിടെ സ്വതന്ത്രമായി സഞ്ചരിക്കാൻ അമേരിക്കൻ വിമാനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും അവരെ ലക്ഷ്യം വെച്ച് മിസൈലുകൾ വിക്ഷേപിക്കാൻ ഇറാന് നിലവിൽ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

    വെനിസ്വേലയിൽ നേടിയതുപോലെ, ഈ യുദ്ധത്തിലും അമേരിക്കൻ സൈന്യം അതുല്യമായ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇറാന്റെ മിസൈൽ ലോഞ്ചറുകളും മറ്റ് ആയുധങ്ങളും ആണവ റിയാക്ടറുകളും നശിപ്പിച്ചുകൊണ്ട്, നിശ്ചയിച്ച സമയക്രമത്തിന് മുന്നേ തന്നെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങൾ നശിപ്പിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ ചെയ്യാമായിരുന്നുവെന്നും ആർക്കും അമേരിക്കയെ തടയാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കാൻ പെന്റഗൺ തങ്ങളുടെ എലൈറ്റ് 82-ാമത് എയർബോൺ ഡിവിഷനിൽ നിന്ന് ഏകദേശം 3,000 സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഇറാനിൽ നേരിട്ട് കരസേനയെ വിന്യസിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, പുതിയ സൈനിക വിന്യാസം പ്രസിഡന്റിന് കൂടുതൽ തന്ത്രപരമായ നീക്കങ്ങൾക്ക് അവസരം നൽകുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oil washington
    Latest News
    ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള 15 ഇന യു.എസ് പദ്ധതി വിശദാംശങ്ങള്‍ പുറത്ത്
    25/03/2026
    ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    25/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    25/03/2026
    ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    24/03/2026
    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version