പത്തനംതിട്ട– തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ തൃശൂർ സ്വദേശിയായ ഉടമ പതിനായിരം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന പ്രതികൾ, റിസപ്ഷനിലുണ്ടായിരുന്ന രണ്ട് യുവതികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയതായും സംശയമുണ്ട്. സംഭവത്തിൽ മരണ സുബിൻ എന്ന് വിളിക്കപ്പെടുന്ന സുബിൻ അലക്സാണ്ടറും മറ്റ് മൂന്ന് കൂട്ടാളികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളതെന്നും ബാക്കി മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പീഡനത്തിന് ശേഷവും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുന്നത് തുടർന്നിരുന്നു.



