Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • സീലൈൻ റിസർവിൽ മത്സ്യങ്ങളെ തുറന്നുവിട്ട് ഖത്തർ പരിസ്ഥിതി മന്ത്രാലയം
    • റിലീഫ് വസ്തുക്കളുമായി ഗാസയിലേക്ക് പോയ കപ്പല്‍ ഇസ്രായില്‍ കസ്റ്റഡിയിലെടുത്തു
    • വാഹനങ്ങളില്‍ കവര്‍ച്ച: റിയാദിൽ യുവാവ് അറസ്റ്റില്‍
    • ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിൽ സെപ്റ്റംബറിൽ നടക്കുമെന്ന് എസിസി പ്രസിഡന്റ്
    • നിരോധിത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    അല്‍ഹിലാലിനെ പരിശീലിപ്പിക്കാന്‍ അല്‍-ഇത്തിഹാദ് മുന്‍ കോച്ച് എത്തുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2025 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്തിടെ മികച്ച വിജയം നേടിയ ലോകോത്തര കോച്ചിനെ അടുത്ത സീസണില്‍ അല്‍ഹിലാല്‍ ക്ലബ്ബ് പരിശീലകനായി നിയമിക്കാന്‍ അല്‍ഹിലാല്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പോര്‍ച്ചുഗീസ് പരിശീലകന്‍ നുനോ എസ്പിരിറ്റോ സാന്റോയെ അല്‍ഹിലാല്‍ ക്ലബ് കോച്ച് ആയി നിയമിക്കാനാണ് ശ്രമം. നിലവില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബ്ബ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോ മുന്‍ അല്‍ഇത്തിഹാദ് ടെക്‌നിക്കല്‍ മാനേജരായിരുന്നു. നിലവിലെ സീസണ്‍ അവസാനിച്ച ശേഷം അല്‍ഹിലാല്‍ ക്ലബ്ബ് ടീമിനെ നയിക്കാന്‍ നുനോ എസ്പിരിറ്റോ സാന്റോയെ നിയോഗിക്കാനാണ് അല്‍ഹിലാല്‍ ക്ലബ്ബ് മാനേജ്‌മെന്റ് മുന്‍ഗണന നല്‍കുന്നത്.

    50 കാരനായ നുനോ എസ്പിരിറ്റോ സാന്റോ 2022 ജൂലൈയിലാണ് അല്‍ഇത്തിഹാദ് ക്ലബ്ബിന്റെ നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് 2023 നവംബറില്‍ പുറത്താക്കപ്പെടുകയായിരുന്നു. സൗദി പ്രൊഫഷണല്‍ ലീഗില്‍ പരിശീലകനായി തിരിച്ചെത്താനും തന്റെ നാട്ടുകാരനായ ജോര്‍ജ് ജീസസിന് പകരക്കാരനായി അല്‍ഹിലാലില്‍ ചുമതലയേല്‍ക്കാനും പോര്‍ച്ചുഗീസ് പരിശീലകന്‍ ഇതിനകം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2025 ക്ലബ് വേള്‍ഡ് കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അല്‍ഹിലാല്‍ മാനേജ്മെന്റ് പുതിയ പരിശീലകനുമായി കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ്. സ്‌പെയിനിലെ റയല്‍ മാഡ്രിഡ്, മെക്‌സിക്കോയിലെ പച്ചൂക്ക, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് എന്നീ ക്ലബ്ബുകള്‍ അടങ്ങുന്ന ഗ്രൂപ്പിലാണ് അല്‍ഹിലാല്‍ ഉള്‍പ്പെടുന്നത്. അടുത്ത സീസണില്‍ അല്‍അഹ്‌ലി ക്ലബ്ബ് പരിശീലക സ്ഥാനത്തേക്കും നുനോ സാന്റോയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al ahli Al Ethihad Hilal
    Latest News
    സീലൈൻ റിസർവിൽ മത്സ്യങ്ങളെ തുറന്നുവിട്ട് ഖത്തർ പരിസ്ഥിതി മന്ത്രാലയം
    27/07/2025
    റിലീഫ് വസ്തുക്കളുമായി ഗാസയിലേക്ക് പോയ കപ്പല്‍ ഇസ്രായില്‍ കസ്റ്റഡിയിലെടുത്തു
    27/07/2025
    വാഹനങ്ങളില്‍ കവര്‍ച്ച: റിയാദിൽ യുവാവ് അറസ്റ്റില്‍
    27/07/2025
    ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിൽ സെപ്റ്റംബറിൽ നടക്കുമെന്ന് എസിസി പ്രസിഡന്റ്
    27/07/2025
    നിരോധിത മത്സ്യബന്ധന വലകൾ പിടിച്ചെടുത്തു
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version