Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    • സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    • ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    • ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മുജ്തബ ഖാംനഇ പുതിയ ഇറാന്‍ പരമോന്നത നേതാവ്

    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നേരിട്ടുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2026 Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – യു.എസ്, ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുടെ പിന്‍ഗാമിയായി പുത്രന്‍ മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നേരിട്ടുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തത്. ഇറാനിലെ അടുത്ത സുപ്രീം നേതാവിനെ അടുത്ത ആഴ്ച തെരഞ്ഞെടുക്കുമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദഗ്ധരുടെ അസംബ്ലി സെഷന്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നടത്തുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിദഗ്ധരുടെ അസംബ്ലി വളരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ മുജ്തബക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് വിവരങ്ങള്‍ പ്രചരിക്കുന്നത്.
    മുജ്തബ ഖാംനഇയുടെ കരിയറിലെ പ്രധാന നാഴികക്കല്ലുകള്‍ സൈനിക സ്ഥാപനവുമായുള്ള ആദ്യകാല ബന്ധം വെളിപ്പെടുത്തുന്നു. അദ്ദേഹം റെവല്യൂഷനറി ഗാര്‍ഡില്‍ ചേരുകയും ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനം വരെ (1980-1988) സേവനമനുഷ്ഠിക്കുകയും ചെയ്തു. 1990 കളുടെ അവസാനത്തില്‍, അദ്ദേഹം മതപഠനത്തിലേക്ക് തിരിഞ്ഞ് ഖും സെമിനാരിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം നിരവധി യാഥാസ്ഥിതിക പണ്ഡിതരുടെ കീഴില്‍ പഠനം നടത്തി.
    സുപ്രീം നേതാവിന്റെ മക്കളില്‍ ഏറ്റവും കുറവ് മാധ്യമങ്ങളില്‍ കാണപ്പെട്ട വ്യക്തിയായി മുജ്തബ അറിയപ്പെടുന്നു. എന്നാല്‍ സുപ്രീം നേതാവിന്റെ ഓഫീസിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമായി കണക്കാക്കപ്പെടുന്നു. റെവല്യൂഷണറി ഗാര്‍ഡിനും ക്ലറിക്കല്‍ സര്‍ക്കിളുകള്‍ക്കും ഉള്ളിലെ ബന്ധങ്ങളുടെ വിശാലമായ ശൃംഖലയെ ആശ്രയിച്ച്, അദ്ദേഹം തിരശ്ശീലക്ക് പിന്നില്‍ സ്വാധീനമുള്ള റോളുകള്‍ വഹിക്കുന്നു.
    ഇറാന്‍ വിപ്ലവത്തിനുശേഷം സാധാരണ സൈന്യത്തിന് സമാന്തരമായി സ്ഥാപിതമായ റെവല്യൂഷണറി ഗാര്‍ഡിന്റെ ഉദയത്തോടൊപ്പം, ഇറാനില്‍ ആഴത്തിലുള്ള രാഷ്ട്രീയ, സുരക്ഷാ പരിവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിലാണ് മുജ്തബ വളര്‍ന്നത്. 1980 ല്‍ ഇറാന്‍-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, ഭരണകൂടത്തെ സംരക്ഷിക്കുക എന്നത് ഒരു മുന്‍ഗണനയായി മാറി. 1981 മുതല്‍ 1989 വരെ അലി ഖാംനഇ പ്രസിഡന്റായിരുന്ന കാലത്ത് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സൈനിക സ്ഥാപനത്തിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിച്ചു.
    21 -ാം നൂറ്റാണ്ടിന്റെ ഉദയത്തോടെ, സൈനിക, മത സ്ഥാപനങ്ങള്‍ക്കുള്ളിലെ തന്റെ ബന്ധം മുജ്തബ ഉറപ്പിക്കുകയും പരമോന്നത നേതാവിന്റെ ഓഫീസിലെ തന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അധികാര കേന്ദ്രങ്ങള്‍ക്കുള്ളില്‍ തന്റെ പിതാവിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടനിലക്കാരില്‍ ഒരാളായി.
    2005 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്, പ്രതിപക്ഷ സേന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ടതായി മുജ്തബ ഖാംനഇ ആരോപിച്ചതോടെ, അദ്ദേഹത്തിന്റെ പേര് പ്രാധാന്യം നേടി. ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ സുരക്ഷാ നടപടികള്‍ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
    ഈ കാലയളവില്‍, സുപ്രീം നേതാവിന്റെ ഓഫീസിന്റെ മേല്‍നോട്ടത്തിലുള്ള റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗം, ഇന്റലിജന്‍സ് മന്ത്രാലയത്തിന്റെ യഥാര്‍ഥ എതിരാളിയായി വികസിച്ചു. ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ളിലെ അധികാര സന്തുലിതാവസ്ഥയുടെ പുനര്‍നിര്‍മ്മാണത്തെ സൂചിപ്പിക്കുന്നു. ഖാംനഇ കുടുംബത്തിന്റെ അധികാരത്തിലുള്ള പിടി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന റെവല്യൂഷണറി ഗാര്‍ഡിന്റെ വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിന്റെ ഫലമായാണ് മുജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്ന് വിശകലന വിദഗ്ധര്‍ കാണുന്നതായി ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തീരുമാനം ഇറാനിലും വിദേശത്തും, പ്രത്യേകിച്ച് ഭരണകൂടത്തിനുള്ളില്‍ പാരമ്പര്യ പിന്തുടര്‍ച്ച ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നേതൃത്വത്തിലെ ആഭ്യന്തര പരിശോധനകളും സന്തുലിതാവസ്ഥയും ദുര്‍ബലപ്പെടുത്തുന്നതിനെ കുറിച്ചും ആശങ്കാകുലരായ രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ വ്യാപകമായ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Mojtaba Khamenei
    Latest News
    ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    04/03/2026
    സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    04/03/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    04/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    04/03/2026
    ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version