Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഏഴു വര്‍ഷമായി നാടണയാന്‍ കഴിയാതെ കോഴിക്കോട് സ്വദേശി റിയാദിൽ, ചതിയിൽ കുടുങ്ങിയ പ്രവാസം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം08/08/2024 Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഏഴു വര്‍ഷം മുമ്പ് ജോലിതേടി സൗദിയിലെത്തിയ കോഴിക്കോട് കോളത്തറ സ്വദേശി ബാബു നാടണയുന്നതിന്ന് സഹായം അഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ചു. തൊഴില്‍ കരാറുകാരനും സഹപ്രവര്‍ത്തകനായ തമിഴ്‌നാട് സ്വദേശിയാണ് തന്നെ ചതിയില്‍ പെടുത്തിയതെന്ന് ബാബു എംബസിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

    2017ലാണ് ബാബു നിര്‍മാണ തൊഴിലാളിയായി റിയാദില്‍ എത്തിയത്. ബാബുവിനെ സ്വീകരിക്കാന്‍ സ്‌പോണ്‍സറുടെ ആളായി എയര്‍പോര്‍ട്ടില്‍ എത്തിയത് തമിഴ്‌നാട് സ്വദേശി രാജുവായിരുന്നു. അടുത്ത ദിവസം സ്‌പോണ്‍സറെ കാണുകയും പാസ്‌പോര്‍ട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കകംതന്നെ സ്‌പോണ്‍സര്‍ ഇഖാമ നല്‍കുകയും ജോലികള്‍ തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാഷ അറിയാത്തതിനാല്‍ രാജുവാണ് സ്‌പോണ്‍സറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആദ്യ ഒരു വര്‍ഷം കൃത്യമായി ഇഖാമയും ശമ്പളവും എല്ലാം നല്‍കി. ജോലി കണ്ടെത്തുന്നതും ശമ്പളം നല്‍കുന്നതും രാജുവായിരുന്നു. രണ്ടാം വര്‍ഷം ഇഖാമ പുതുക്കിയില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചതിനാല്‍ തന്നെ ബാബു ഇഖാമക്കായുള്ള നിര്‍ബന്ധം പിടിച്ചില്ല. ഇഖാമക്കുള്ള പണം സ്‌പോണ്‍സറെ ഏല്‍പിച്ചിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നുമുള്ള രാജുവിന്റെ വാക്കുകള്‍ വിശ്വസിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകാനൊരുങ്ങിയപ്പോഴാണ് ഇഖാമ അടിക്കാത്തത് വിനയായത്. ഉടനെ ലഭിക്കുമെന്ന് രാജു ആവര്‍ത്തിച്ചു. തൊട്ടു പിറകെ കൊറോണ മഹാമാരി പൊട്ടിപുറപ്പെടുകയും സൗദി യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടില്‍ പോകാന്‍ സ്വരുപിച്ചുവച്ച സമ്പാദ്യമെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു.
    കൊറോണ മഹമാരിയുടെ ഭീതി പതിയെ വിട്ടകലുകയും വീണ്ടും ജോലി ലഭിച്ചു തുടങ്ങിയെങ്കിലും ഇഖാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ മൂത്ത മകളുടെ വിവാഹം ശരിയാകുകയും ബാബു നാട്ടില്‍ പോകണമെന്ന് രാജുവിനോട് ആവശ്യപ്പെടുകയും രാജു കൃത്യമായ മറുപടി നല്‍കാതായപ്പോള്‍ വാക്ക്തര്‍ക്കമാകുകയും ചെയ്തു.

    സ്‌പോണ്‍സറെ നേരില്‍ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് ആദ്യ ഇഖാമ വാങ്ങി പോന്നതില്‍ പിന്നെ രാജു സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് പുറത്തു നിന്നും എക്‌സിറ്റ് അടിക്കാനുള്ള സൗകര്യം ചെയ്തു തരാമെന്നും അതിനായി ഏജന്‍സിക്ക് 8000 റിയാലിനടുത്ത് നല്‍കണമെന്നും രാജു ആവശ്യപ്പെട്ടു. തനിക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശികയില്‍ നിന്നും എടുക്കാന്‍ ബാബു പറഞ്ഞതനുസരിച്ച് എക്‌സിറ്റ് അടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നീക്കി. ഇന്ത്യന്‍ എംബസ്സിയെ സമീപിച്ച് എമര്‍ജന്‍സി പാസ്സ്‌പോര്‍ട്ട് തരപ്പെടുത്തി എക്‌സിറ്റ് അടിക്കുന്നതിനായി ഏജന്‍സിക്ക് നല്‍കി. തൊട്ടടുത്ത ദിവസം തന്നെ എക്‌സിറ്റ് അടിച്ച വിവരം അറിയിച്ചു എങ്കിലും ഒരാഴ്ച കഴിഞ്ഞാണ് രാജു ടിക്കറ്റും പാസ്‌പോര്‍ട്ടും നല്‍കിയത്. രാജു തന്നെ ബാബുവിനെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്തു.

    ലഗേജ് നടപടികള്‍ പൂര്‍ത്തിയാക്കി എമിഗ്രേഷനില്‍ കടന്നപ്പോഴാണ് വിരലടയാളം പതിയുന്നില്ലെന്നും യാത്ര ചെയ്യാന്‍ പറ്റില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരികെ റൂമിലെത്തിയ ബാബുവിനെ രാജു സമാധാനിപ്പിക്കുകയും വിരലടയാളം പതിയാത്തത്തിന്റെ കാരണം അന്വേഷിക്കാമെന്നും പറഞ്ഞു. വീണ്ടും ജോലിയില്‍ തുടര്‍ന്ന് കൊണ്ട് ബാബു പല സാമൂഹ്യ പ്രവര്‍ത്തകരെയും സമീപിച്ചു. രണ്ടു വര്‍ഷം കടന്ന് പോയതല്ലാതെ കാരണം കണ്ടെത്താനായില്ല. ഇതിനിടെ സൗദി സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ ബാബു പിടിക്കപ്പെട്ട് റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ രണ്ട് മാസം കഴിയേണ്ടി വന്നു. അവിടെ നിന്നാണ് തന്റെ പേരില്‍ ബുറൈദയില്‍ കേസുണ്ടെന്ന വിവരം അറിയുന്നത്. റിയാദ് വിട്ട് പുറത്തുപോയിട്ടില്ലാത്ത തനിക്കെതിരെ ബുറൈദയില്‍ കേസ് വന്നതിനെ കുറിച്ച് ബാബുവിന് ഒരറിവും ഉണ്ടായിരുന്നില്ല.

    റിയാദ് നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്നും രണ്ട് മാസത്തിനു ശേഷം ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനു ശേഷം അവിടെനിന്നും പുറത്തു വിട്ടു. ഒരു ബന്ധുവിന്റെ സഹായത്താല്‍ റിയാദില്‍ തിരിച്ചെത്തിയ ബാബു സഹായമഭ്യര്‍ത്ഥിച്ച് കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ ജാഫറിനെ സമീപിക്കുകയും ജാഫര്‍ മുഖേന ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും ചെയ്തു. എംബസിയിലെ പരാതിക്കൊപ്പം സമാന്തരമായി കേളി നടത്തിയ അന്വേഷണത്തില്‍ ബാബുവിന്റെ പേരിലുള്ള കേസ് കണ്ടെത്തി.

    രണ്ടുവര്‍ഷം മുമ്പ് എക്‌സിറ്റ് അടിക്കുന്നതിനായി സമീപിച്ച ഏജന്‍സിയായിരുന്നു കേസ് നല്‍കിയിട്ടുള്ളത്. എക്‌സിറ്റ് അടിക്കുന്നതിനായി ചിലവായ 7202 റിയാല്‍ നല്‍കാത്തതിന്റെ പേരില്‍ വഞ്ചനാ കുറ്റം ചുമത്തി ബുറൈദയിലാണ് കേസ് നല്‍കിയിട്ടുള്ളത്. രാജു ഏജന്‍സിക്ക് പണം നല്‍കാതെ പാസ്‌പോര്‍ട്ട് വാങ്ങി തന്നെ ഏല്‍പിച്ചതായിരുന്നു എന്ന് ബാബു പറയുന്നു. ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാള്‍ നഴ്‌സിങിനും മറ്റൊരാള്‍ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകള്‍ നീങ്ങി എത്രയും പെട്ടെന്ന് നാടണയാനാകുമെന്ന പ്രതിക്ഷയില്‍ കഴിയുകയാണ് ബാബു.

    കേസ് നല്‍കിയ ഏജന്‍സിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളി ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ അറിയിച്ചു. കേസ് തീരുന്ന മുറക്ക് മറ്റു നടപടികള്‍ എംബസി വേഗത്തിലാക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Babu Calicut Riyadh
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version