Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    • മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    • മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    • മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    • ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    എരഞ്ഞോളിയിൽ ബോംബ് നിർമാണം നിർബാധം നടക്കുന്നു, സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാർ

    പി വി ശ്രീജിത്By പി വി ശ്രീജിത്19/06/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സീന മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ സി. പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമീപ വാസികൾ. പാർട്ടി ഗ്രാമമായ എരഞ്ഞോളിയിൽ ബോംബ് നിർമ്മാണം നിർബാധം നടക്കുന്നുണ്ടെന്നും ഭയം മൂലമാണ് പലരും പറയാൻ തയ്യാറാവാത്തതെന്നും സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന മാധ്യമ പ്രവർത്തകരോട വെളിപ്പെടുത്തി.

    പ്രദേശത്ത് പതിവായി ബോംബ് നിർമാണം നടക്കുന്നതായും പലതവണ പറമ്പുകളിൽ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും സീന പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ ഹബ്ബാണ്. പാർട്ടിക്കാർ പോലീസ് എത്തും മുമ്പ് പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാൽ അവരുടെ വീടുകളിൽ ബോംബ് എറിയും. പിന്നെ ജീവിക്കാൻ അനുവദിക്കില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞങ്ങൾ സാധാരണക്കാരാണ്. ഞങ്ങൾക്ക് ജീവിക്കണം. ഒരാൾ മരിച്ചതു കൊണ്ട് മാത്രമാണ് ഈ സംഭവം പുറത്തറിഞ്ഞത്. ഇന്നലെ മരിച്ചത് ഒരു സാധാരണക്കാരനാണ്. ഞങ്ങൾക്ക് ഭയമില്ലാതെ ജീവിക്കണം.
    പേടിച്ച് തന്നെയാണ് ഇതെല്ലാം ഇപ്പോഴും പറയുന്നത്. ഞങ്ങളുടെ കുട്ടികൾക്ക് പറമ്പിലൂടെ കളിച്ച് നടക്കാൻ കഴിയണം’- സീന മാധ്യമങ്ങളോട് പറഞ്ഞു.

    അതേസമയം, തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ ഡി. ഐ. ജി യുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഉപേക്ഷിച്ചതും സൂക്ഷിച്ചതുമായ ബോംബുകൾ കണ്ടെത്തുന്നതിനായി വ്യാപകമായി റെയ്ഡ് നടത്താനാണ് തീരുമാനം.

    ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി എരഞ്ഞോളിയിൽ കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ക്രിമിനൽ സംഘങ്ങൾ കൊണ്ടുവന്നു സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ
    തലശ്ശേരി, ന്യൂമാഹി, കൂത്ത് പറമ്പ് എന്നിവിടങ്ങളിലാണ് പോലീസ് ശക്തമായ പരിശോധന നടത്തുന്നത്. ജില്ലയിലെ സംഘർഷ ബാധിത മേഖലകളാണ് ഇത്. പ്രദേശങ്ങളിൽ ആൾപ്പാർപ്പ് ഇല്ലാത്ത പറമ്പുകളും വീടുകളും കേന്ദ്രീകരിച്ചാണ് പോലീസിന്റെ പരിശോധന.

    സാധാരണയായി ആളൊഴിഞ്ഞ വീടുകളിൽ ആണ് ബോംബുകൾ നിർമ്മിക്കുക. ഇവ പിന്നീട് ആളൊഴിഞ്ഞ പറമ്പുകളിൽ സൂക്ഷിക്കുകയാണ് ബോംബ് നിർമ്മാണ സംഘങ്ങളുടെ രീതി. ഇതേ തുടർന്നാണ് പോലീസ് ആളൊഴിഞ്ഞ പറമ്പുകളും വീടുകളും കേന്ദ്രീകരിച്ച് പരിശോന നടത്തുന്നത്. പരിശോധന നടത്തേണ്ട സ്ഥലങ്ങളുടെ പട്ടിക ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.

    വേലായുധൻ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപത്തെ ദിവസമാണ് ബോംബ് പറമ്പിൽ കൊണ്ടിട്ടത് എന്നാണ് പോലീസ് നിഗമനം. വേലായുധൻ പതിവായി പറമ്പിൽ എത്തി തേങ്ങ പെറുക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ അപ്രതീക്ഷിതമായി വസ്തു പറമ്പിൽ നിന്നു ലഭിക്കുന്നത്. ഇത് എന്തെന്ന് അറിയുന്നതിന് വേണ്ടിയാണ് വേലായുധൻ തുറന്ന് നോക്കിയത് എന്നും പോലീസ് പറഞ്ഞു. ബോംബ് എങ്ങിനെ ഇവിടെയെത്തി എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് നിലവിലെ അന്വേഷണം. പ്രദേശത്തെ ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

    ബോംബ് സ്ക്വാഡ് സ്ഫോടനം നടന്ന പറമ്പിലും വീട്ടിലും വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സി. പി. എം ശക്തി കേന്ദ്രമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eranjoli Kanoor
    Latest News
    തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    15/05/2025
    മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    15/05/2025
    മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    15/05/2025
    മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    15/05/2025
    ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.