Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    • ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    • പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    • റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    • ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഇറാന്‍ മിസൈലാക്രമണത്തില്‍ അദാനി കാര്‍ഗോ സമുച്ഛയം ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റ്, ഹൈഫ തുറമുഖത്ത് ഇപ്പോഴും 8 കപ്പലുകളുണ്ടെന്ന് അധികൃതര്‍

    ഇന്ത്യന്‍-പാക് പ്രൊപഗണ്ട എക്കൗണ്ടുകള്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഹമ്മദ് സുബൈര്‍
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി15/06/2025 Latest India Middle East War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    adani group
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യുഡല്‍ഹി– ഇസ്രായിലിനെതിരെ കടുത്ത മിസൈലാക്രമണം നടത്തുന്ന ഇറാന്‍ ഹൈഫ തുറമുഖം ആക്രമിച്ചുവെന്നും ഇന്ത്യന്‍ വാണിജ്യപ്രമുഖന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഗോ സമുച്ഛയം തകര്‍ത്തുവെന്നും സാമൂഹിക മാധ്യമങ്ങളിലും ചില വാര്‍ത്താമാധ്യമങ്ങളിലും വന്ന റിപ്പോര്‍ട്ട് തെറ്റെന്ന് ബന്ധപ്പെട്ടവര്‍. 4.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന അദാനിയുടെ വന്‍കിട കാര്‍ഗോ സംവിധാനം തകര്‍ക്കപ്പെട്ടുവെന്ന നിലയിലായിരുന്നു ഇറാന്‍ അപ്‌ഡേറ്റ് എന്ന എക്‌സ് പേജ് മുഖേനയുള്ള സ്‌ക്രീന്‍ഷോട്ടുകളും അല്ലാതേയും പ്രചരിച്ചത്. മാത്രമല്ല കെനിയന്‍ ടൈംസ് ഉള്‍പ്പെടെ ചില വെബ്‌പോര്‍ട്ടലുകളിലും ഇത് പ്രത്യക്ഷപ്പെട്ടു.


    അതേസമയം കാര്‍ഗോ സ്ഥാപനത്തിനോ തുറമുഖത്തിനോ മിസൈല്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഹൈഫ തുറമുഖവും കാര്‍ഗോ സമുച്ഛയവും തകര്‍ത്തുവെന്നുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ തെറ്റാണെന്നും അദാനി ഗ്രൂപ്പ് സിഎഫ്ഒ ജഗേഷിന്ദര്‍ റോബി സിംഗിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് വ്യക്തമാക്കി. റോബി സിംഗ് ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വെളിപ്പെടുത്തിയത്. ഇറാന്‍ അപ്‌ഡേറ്റിന്റെ ട്വിറ്റര്‍ എക്കൗണ്ട് പങ്കുവെച്ച് ഈ പറയുന്നത് തെറ്റാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. https://x.com/jugeshinder/status/1934225660354212349?t=z1oqw1rpqcaIjpzbI34LgQ&s=08

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹൈഫ തുറമുഖത്തെ ചരക്ക് നീക്കങ്ങള്‍ക്ക് തടസ്സമൊന്നും ഉണ്ടായില്ലെന്നും തുറമുഖത്ത് ഇപ്പോള്‍ എട്ട് കപ്പലുകളുണ്ട്, ചരക്ക് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

    അതേസമയം നിങ്ങള്‍ പരാമര്‍ശിക്കുന്ന പാക്കിസ്ഥാന്റെ പ്രൊപഗണ്ട എക്കൗണ്ടിനെയാണെന്നും അതുമാത്രമല്ല മിസ്റ്റര്‍ സിന്‍ഹ എന്ന പേരിലുള്ള ഇന്ത്യന്‍ പ്രൊപഗണ്ട എക്കൗണ്ടുകളും ഇത്തരം വഴിതെറ്റിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും രണ്ടു കൂട്ടരും ഒരേ വ്യാജ ആശയങ്ങളുടെ പ്രചാരകരാണെന്നും അദാനി ഗ്രൂപ്പ് സിഎഫ്ഒ റോബി സിംഗിന്റെ എക്‌സ് കമന്റിനു താഴെ പ്രമുഖ സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റും ഫാക്ട് ചെക്കിംഗില്‍ വിദഗ്ദ്ധനുമായ മുഹമ്മദ് സുബൈര്‍ കുറിച്ചു. മിസ്റ്റര്‍ സിന്‍ഹയുടെ അപകടകരമായ എക്‌സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ കമന്റ്.

    https://x.com/zoo_bear/status/1934234188284072188?t=5DAT0BhNUYJdX-iKMc5tGg&s=08
    ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഓഹരിയും അദാനിയുടെ കൈയ്യിലാണ്. 30 ശതമാനം മാത്രമാണ് ഇസ്രായില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം. ഇസ്രായിലിലെ ഹൈഫ തുറമുഖത്തിന്റെ വില്‍പ്പന 2023 ജനുവരിയിലാണ് നടന്നത്. ഏകദേശം 1.15 ബില്യണ്‍ യുഎസ് ഡോളറിനാണ് ഇന്ത്യയുടെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം തുറമുഖം ഏറ്റെടുത്തതെന്ന് ഇസ്രായേലിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. മുമ്പ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖ കമ്പനി നടത്തിയിരുന്ന ഈ തുറമുഖം 2021 ജൂലൈയിലാണ് വില്‍പ്പനയ്ക്ക് വെച്ചത്. അദാനി പോര്‍ട്ട്‌സും ടെനെ ക്യാപിറ്റലിന്റെ പിന്തുണയുള്ള ഗാഡോട്ട് ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്ത സംവിധാനത്തിനാണ് വിജയിച്ച ബിഡ് ലഭിച്ചത്.


    അതിനിടെ ജൂണ്‍ പതിനാലിന് ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച പുലര്‍ച്ചേയും തുടര്‍ച്ചയായി ഇസ്രായിലില്‍ മിസൈലുകള്‍ വന്നുപതിച്ചതായും രാജ്യമെമ്പാടും മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നുവെന്നും ഇതിനിതെരെയുള്ള ഇസ്രായിലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ ഇസ്രായേലിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍, നിര്‍ണായകമായ സൈനിക സ്ഥാപനങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, കെമിക്കല്‍ പ്ലാന്റുകള്‍ എന്നിവയാണ് പ്രധാനമായി ലക്ഷ്യമിട്ടത്. ഇത്തരം കേന്ദ്രങ്ങളുള്ള ഹൈഫ പ്രധാന ലക്ഷ്യസ്ഥാനമായത് സ്വാഭാവികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായേലിനെതിരെ ഇറാന്‍ നേരിട്ട് ഇത്രയും വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുന്നത് ഇതാദ്യമായാണ്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നിരന്തരമായി നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് പത്തുപേരെങ്കിലും കൊല്ലപ്പെടുകയും 80-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈഫയ്ക്കരികെയുള്ള പട്ടണമായ തമ്രയിലും നിരവധി റോക്കറ്റുകള്‍ പതിച്ചു. ഒരു ഫലസ്തീന്‍ വനിതയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ രണ്ടാം ദിനം വടക്കന്‍ ഇസ്രായില്‍ ആണ് ഇറാന്‍ കേന്ദ്രീകരിച്ചത്. ഇതിനിടെ സിറിയ, ജോര്‍ദാന്‍, ഇറാഖ് എന്നിവര്‍ വ്യോമാതിര്‍ത്തി അടച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adani Ports India Iran attack Israel
    Latest News
    ‘ഇത് അമേരിക്കയുടെ യുദ്ധമല്ല’ – വൈറലായി റിപ്പബ്ലിക്കൻ പാർട്ടി നേതാവിന്റെ പോസ്റ്റ്
    16/06/2025
    ഇസ്രായിൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും രണ്ടു ജനറൽമാരും കൊല്ലപ്പെട്ടു, ഇസ്രായിലിലേക്ക് ഇറാന്റെ പ്രത്യാക്രമണം
    16/06/2025
    പ്രസവ വേദന വന്ന് കൊണ്ടുപോവാന്‍ ആംബുലന്‍സെത്തിയില്ല, മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു; ചോരക്കുഞ്ഞിന്റെ മൃതദേഹവും ബാഗിലാക്കി ബസില്‍ ദമ്പതികള്‍ താണ്ടിയത് 80 കിലോമീറ്റര്‍
    15/06/2025
    റിയാദിൽ താമസ സ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
    15/06/2025
    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version