കോട്ടയം – മുംബൈ പോലീസ് എന്ന് നടിച്ച് കോട്ടയം സ്വദേശിയിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടു ക്കാൻ ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ ശ്രമം. രണ്ടു മണിക്കൂർ ഓൺലൈനിൽ പോലീസ് മുറയിൽ വിരട്ടിയ സംഘം ഒടുവിൽ പിന്മാറുകയായിരുന്നു. കോട്ടയം കുടമാളൂർ സ്വദേശിയും ലയൺസ് ക്ലബ് ഭാരവാഹിയുമായ എം പി രമേഷ് കുമാറിൻ്റെ ഫോണിൽ പോലീസ് വേഷത്തിൽ വീഡിയോ കോൾ ചെയ്താണ് തട്ടിപ്പിനു ശ്രമിച്ചത്.
സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന ജെറ്റ് എയർ വെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ മുബൈയിൽ ആരംഭിച്ച അറുപതോളം അക്കൗണ്ടുകളിൽ ഒന്ന് രമേഷ് കുമാറിൻ്റെ പേരിലുള്ളതാണെന്ന് പറഞ്ഞാണ് വീഡിയോ കോൾ വന്നത്.
എം പി രമേഷ് കുമാറിൻ്റെ ഫോണിലേക്ക് ജൂലൈ 24 നാണ് വീഡിയോ കോൾ വന്നത്. മുബൈയിൽ കാനറ ബാങ്കിൽ രമേഷ് കുമാറിൻ്റെ അക്കൗണ്ടിൽ 20 കോടി രൂപ ഉണ്ടെന്നും ഇത് അഴിമതി പണമായതിനാൽ ഉടൻ അറസ്റ്റ് ചെയുമെന്നു പറഞ്ഞായിരുന്നു ഭീഷണി. മുംബൈ പോലിസ് എന്നു പറഞ്ഞായിരുന്നു കോൾ വന്നത്. പോലീസ് ഓഫീസറുടെ വേഷത്തിൽ വീഡിയോ കോളിൽ വന്നയാളാണ് രമേശിനോട്സംസാരിച്ചത്.
മുംബൈയിൽ അക്കൗണ്ടില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിൻ്റെ എടിഎം കാർഡ് ഉം അക്കൗണ്ട് വിശദാംശവും സംഘം രമേഷ് കുമാറിന് വാട്സപ്പിൽഅയച്ചുനൽകി. തുടർന്ന് ഉന്നത ഉദ്യേഗസ്ഥരെന്നു പറഞ്ഞ് 2 പേർ കൂടി കോളിലെത്തി രമേഷ് കുമാറിനെ സിബിഐ ഉടൻ എത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കേസ് ഒതുക്കി തീർക്കാൻ 5 ലക്ഷം രൂപ സംഘം പറയുന്ന അക്കൗണ്ടി ലേക്ക് അയച്ചുനൽകണ മെന്ന് ആവശ്യപ്പെട്ടു.
മണിക്കൂറുകളോളം സംഘം രമേഷ് കുമാറുമായി വീഡിയോ കോളിൽ സംസാരിച്ചു. തുടർന്ന് ഭക്ഷണം കഴിക്കണമെന്നും പ്രമേഹ രോഗിയാ ണെന്നും പറഞ്ഞ് രമേഷ് കുമാർ ചോദ്യം ചെയ്യലിനു ഇടവേള നൽകി.
തുടർന്നു വീഡിയോ കോളിൽ വന്നവർ ഒത്തു തീർപ്പിന് പണം ആവശ്യ പ്പെട്ടു.
എന്നാൽ ജില്ലാ പോലിസ് മേധാവിയെ അറിയിച്ചു തന്നെ അറസ്റ്റ് ചെയ്തു കൊള്ളാൻ രമേഷ് കുമാർ അറിയിച്ചു.ഇതേ തുടർന്ന് സംഘം അതുവരെ വാട്സപിൽ അയ്പു കൊടുത്ത വ്യാജ ഡോക്യുമെൻ്റുകൾ ഡിലീറ്റ് ചെയ്തു. എന്നാൽ അതിനു മുൻപ് തന്നെ ഈ വ്യാജ ഡോക്യുമെൻ്റുകൾ രമേശ് കുമാർ വേറൊരു ഫോണിലേക്ക് മാറ്റിയിരുന്നു. തുടർന്ന്’ ജില്ലാ പോലീസ് മേധാവിക്കും സൈബർ സെല്ലില്ലും ഈ വിവരങ്ങൾ കാണിച്ചു രമേഷ് കുമാർ പരാതി നൽകിയിരിക്കുകയാണ്