Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
    • ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി പിടിയിൽ, നിർണായകമായി വിരലടയാളം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം/തൃശൂർ: കോട്ടയം തിരുവാതുക്കൽ ദമ്പതികളെ കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ് പിടിയിൽ. തൃശൂർ മാളയിലെ മേലഡൂരിൽനിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ടവരുടെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യത്തിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. ഇതിനു മുമ്പ് അമിത് വീട്ടിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി വീണ്ടും വീട്ടിലെത്തി ബഹളം വെക്കുകയും മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിരലടയാളം കൊലക്കേസിൽ നിർണായകമായെന്നും പോലീസ് പറഞ്ഞു.

    പ്രതി കുരുക്കിലായത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ ഉപയോഗിച്ചതോടെയാണെന്നും വിവരമുണ്ട്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ പ്രതിയുടെ പക്കലുണ്ടായിരുന്നു. ഈ ഫോൺ ഓൺ ചെയ്ത് ഗൂഗിൾ അക്കൗണ്ടിൽ നിന്ന് കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഇതാണ് പോലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. തുടർന്ന് ഈ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടിയകൂടിയത്. പ്രതി കോഴി ഫാമിൽ ഒളിവിലായിരുന്നുവെന്നും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് പ്രതിയുടേത് തന്നെയാണെന്നും പോലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആറുമാസം മുമ്പുള്ള ഫോൺ മോഷണക്കേസിലെ വിരലടയാളവും ഇന്നലത്തേതും ഒന്നുതന്നെയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്നും നഷ്ടമായ പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊല്ലപ്പെട്ട വ്യവസായി വിജയകുമാറിന്റെ വീട്ടിൽനിന്നും കണ്ടെത്തി. കൊലപാതകം ലക്ഷ്യമിട്ട് കോട്ടയത്തെത്തിയ പ്രതി തിരുവാതുക്കലിന് സമീപത്ത് ലോഡ്ജിലാണ് താമസിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളും ലോഡ്ജിൽനിന്നും പോലീസ് ശേഖരിച്ചു.

    കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ കൂടിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിൽ ഇന്നലെ രാവിലെയാണ് വീട്ടിൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലും തൊട്ടടുത്ത മുറിയിൽ ഭാര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested Kottayam Thiruvathukkal murder case
    Latest News
    ദമാമിൽ ഒ.ഐ.സി.സി പരിപാടിക്ക് എത്തിയ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല, രാത്രി തിരിച്ചുപോകും
    13/06/2025
    ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
    13/06/2025
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.