തളിപ്പറമ്പ: മദ്രസ വിദ്യാർഥിനിയായ പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 187 വർഷം തടവും ഒൻപത് ലക്ഷത്തി പതിനായിരം രൂപ പിഴയും. കണ്ണൂർ ആലക്കോട് ഉദയഗിരി സ്വദേശി, കീച്ചേരിയിൽ കക്കാട്ട് വളപ്പിൽ മുഹമ്മദ് ഷാഫി (39)യെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2020 മുതൽ 2021 ഡിസംബർ വരെ ഇയാൾ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡന വിവരം പുറത്ത് പറഞ്ഞാൽ ശപിക്കുമെന്നും പ്രതി ഭീക്ഷണിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി. പഴയങ്ങാടി എസ്.ഐ. രൂപ മധുസൂദനൻ, സി.ഐ സന്തോഷ് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് .
സമാനമായ കേസിൽ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽഇയാളെ 26 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ വേളയിലാണ് തളിപ്പറമ്പിലും പീഡനം നടത്തിയത്. സ്വർണമോതിരം നൽകിയാണ് ഇയാൾ കുട്ടിയെ വശീകരിച്ചതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.