തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു. ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാനാണ് അസ്ഥി പെറുക്കി സൂക്ഷിച്ചത് എന്നാണ് വിവരം. തൃശ്ശൂര്‍ പുതുക്കാടാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ ഭവീഷ് (26) അനീഷ (21) എന്നിവരെ കസ്റ്റഡിയിലെടുത്തു. അസ്ഥികള്‍ യുവാവ് പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചു.
യുവാവ് തന്നെയാണ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അസ്ഥികൾ നൽകിയത്. ഇയാൾ മദ്യലഹരിയിലാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെത്തിയ ഇയാൾ പരിശോധന ആവശ്യപ്പെടുകയായിരുന്നു. യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇയാൾ സ്റ്റേഷനിൽ എത്തുകയായിരുന്നു. വീട്ടുകാർ അറിയാതെ ഗർഭിണിയായ യുവതിയുടെ ആദ്യ പ്രസവം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ശുചിമുറിയിൽ ആയിരുന്നു. എന്നാൽ രണ്ടാമതും ഗർഭിണിയായ യുവതി വീണ്ടും പ്രസവിച്ചു. കുഞ്ഞുങ്ങൾ പ്രസവത്തിൽ തന്നെയാണോ മരിച്ചത്, കൊലപാതകമാണോ എന്നീ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. കുഞ്ഞുങ്ങളുടെ അസ്ഥി തന്നെയാണോ എന്ന് ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു വരികയാണ്.