Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    • ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; മകൾ ഇടഞ്ഞുതന്നെ, പ്രിൻസിപ്പലിന് വധഭീഷണി, അഭിഭാഷകന് എതിരേ കേസ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌25/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. മൃതദേഹം പള്ളിയിൽ അടക്കണമെന്ന് ഇളയ മകൾ തർക്കമുന്നയിച്ചതിന് പിന്നാലെ, ഹൈക്കോടതി നിർദേശപ്രകാരം ചേർന്ന കളമശ്ശേരി മെഡിക്കൽ കോളജ് ഉപദേശക സമിതിയുടെ ഹിയറിങ്ങിലാണ് തീരുമാനമായത്.

    മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്നും അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാൻ അനാട്ടമി വിഭാഗത്തിന് കൈമാറും. വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്ന് എം.എം ലോറൻസ് വാക്കാൽ നിർദേശിച്ചിരുന്നു. ഇതിന് വിശ്വാസയോഗ്യമായ സാക്ഷിമൊഴികളുണ്ടെന്നും സമിതി വിലയിരുത്തി. ഇതിന് സാക്ഷികളായ രണ്ടുമക്കൾ ഇന്ന് കമ്മിറ്റി മുമ്പാകെ ഹാജരായെന്നും സമിതി അധ്യക്ഷനായ പ്രിൻസിപ്പൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബുധനാഴ്ച പ്രിൻസിപ്പൽ ഡോ. എം.എസ് പ്രതാപ് സോംനാഥ് അധ്യക്ഷനായ സമിതി നടത്തിയ ഹിയറിങിൽ മക്കളായ അഡ്വ. എം.എൽ സജീവൻ, സുജാത ബോബൻ, ആശ എന്നിവരും മറ്റ് രണ്ട് ബന്ധുക്കളും മൊഴി നൽകി. ഇത് പരിശോധിച്ച ശേഷം രാത്രി ഒമ്പതോടെയാണ് പ്രിൻസിപ്പലിന് പുറമെ സൂപ്രണ്ട്, ഫൊറൻസിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതി തീരുമാനം പ്രഖ്യാപിച്ചത്.

    എന്നാൽ, ഹിയറിങ്ങിന് സമയത്തുതന്നെ എത്തിയെങ്കിലും മണിക്കൂറുകൾ വൈകിയാണ് തന്നെ വിളിച്ചതെന്നും, മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന മറ്റുള്ളവരുടെ തീരുമാനം തന്റെ മേൽ അടിച്ചേൽപ്പിക്കാനാണ് പ്രിൻസപ്പിലിൽനിന്ന് ശ്രമമുണ്ടായതെന്നും മകൾ ആശ ആരോപിച്ചു.

    അതിനിടെ, ഹിയറിങ്ങിനിടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തെ ഭീഷണിപ്പെടുത്തിയ ഒരു അഭിഭാഷകനെതിരെ പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. ലോറൻസിന്റെ മകൾ ആശയ്ക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ ആർ കൃഷ്ണരാജ് ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു.

    ലോറൻസിന്റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നതിനിടെയാണ് ഫോൺ വന്നത്. ആശയ്‌ക്കൊപ്പമെത്തിയ കൃഷ്ണരാജിന്റെ ജൂനിയർ അഭിഭാഷക ലക്ഷ്മിപ്രിയയുടെ ഫോണിലേക്കായിരുന്നു കോൾ. അവർ ലൗഡ് സ്പീക്കറിലിട്ട് കൃഷ്ണരാജിന്റെ സംസാരം ഡോക്ടർമാരെ കേൾപ്പിക്കുകയായിരുന്നു. തങ്ങൾക്ക് അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി.

    ശനിയാഴ്ച ഉച്ചയ്ക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇടതു മുന്നണി മുൻ കൺവീനറും മുൻ എം.പിയുമായ എം.എം ലോറൻസിന്റെ അന്ത്യം. തിങ്കളാഴ്ച എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനായിരുന്നു തീരുമാനമെങ്കിലും മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി തീരുമാനം അനുസരിച്ച് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് ഇന്ന് മക്കളെയെല്ലാം വിളിച്ചു നടത്തിയ ഹിയറിങ്ങിന് പിന്നാലെയാണ് കോടതി നിർദേശം പാലിച്ച് തീരുമാനം എടുത്തതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MM Lawrence's funeral
    Latest News
    കോഴിക്കോട് സ്വദേശി അഫ്‌സൽ താഹയുടെ മൃതദേഹം ബെയിഷിൽ മറവുചെയ്തു
    21/06/2025
    ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    21/06/2025
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.