Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • ക്രിസ്റ്റ്യാനോ അൽനസറിൽ തുടരാൻ സാധ്യത; ടീം ശക്തിപ്പെടുത്തുമെന്ന് ഹിയറോ
    • 36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    • ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    • നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    • തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നിലമ്പൂരിൽ അൻവറല്ല പ്രധാന വിഷയം, സർക്കാരിന്റെ തുടർഭരണമാണ്-എം.സ്വരാജ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം പലതവണ വിജയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്താകെ കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു ശബ്ദം നാട്ടിലാകെ ഉയർന്നുവന്നിട്ടുണ്ടെന്നും കേരളം ഭരിക്കാൻ നല്ലത് ഇടതുപക്ഷമാണ് എന്ന അഭിപ്രായമാണെന്നും എം.സ്വരാജ് പറഞ്ഞു. നവകേരളത്തിന് സൃഷ്ടിപ്പിന്റെ പ്രതിഫലനം നിലമ്പൂരിലുണ്ടാകും. രാജ്യത്തെ വർഗീയ ധ്രുവീകരണത്തിന് എതിരായ നിലപാട് കൂടി നിലമ്പൂരിൽ ഉണ്ടാകും. നല്ല ഉറച്ച ആത്മവിശ്വാസത്തോടെയാണ് നിലമ്പൂരിൽ മത്സരിക്കാൻ പോകുന്നത്. കേരളത്തിന്റെ തുടർഭരണത്തിനുള്ള നാന്ദിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും സ്വരാജ് പറഞ്ഞു. അൻവറിൽ നിലമ്പൂരിലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ അത് കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. കോൺഗ്രസ് ആണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതെന്നും സ്വരാജ് പറഞ്ഞു.

    അൻവറല്ല ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കേരളം കൂടുതൽ അഭിവൃദ്ധിപ്പെടാൻ ഈ സർക്കാർ തുടരണം എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അക്കാര്യമാണ് നിലമ്പൂരിൽ ചർച്ച ചെയ്യുന്നത്. ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമില്ല. നാടിന്റെ നന്മയെ കരുതിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും സ്വരാജ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയിട്ടില്ല. സംഘടന നടപടികൾ പൂർണ്ണമാക്കിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഞാൻ സ്ഥാനാർത്ഥിയാകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും പിന്തുണക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    M Swaraj Nilambur
    Latest News
    ക്രിസ്റ്റ്യാനോ അൽനസറിൽ തുടരാൻ സാധ്യത; ടീം ശക്തിപ്പെടുത്തുമെന്ന് ഹിയറോ
    31/05/2025
    36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    31/05/2025
    ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    31/05/2025
    നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    31/05/2025
    തോരാത്ത മഴയില്‍ കുന്ന്യോറമലയിലെജനങ്ങള്‍ക്കൊപ്പം ഷാഫി പറമ്പില്‍, ഹൈവേ ഉദ്യോഗസ്ഥരോട് രൂക്ഷമായി ഇടപെടല്‍
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version