കോഴിക്കോട്– താമരശ്ശേരി ചുരത്തിൽ ശക്തമായ മണ്ണിടിച്ചിൽ. ചുരം വ്യൂ പോയിന്റിന് സമീപമാണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. ചുരത്തിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടെന്നാണ് റിപ്പോർട്ട്. കാൽനടയാത്രക്കാരെ ഉൾപ്പെടെ കടത്തിവിടുന്നില്ല. ഇന്ന് വൈകീട്ട് 6.45നാണ് മണ്ണിടിച്ചലുണ്ടായത്. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി മരങ്ങളും നീക്കം ചെയ്യാനും നടപടി ആരംഭിച്ചു. മണ്ണിടിച്ചലിന്റെ വ്യാപ്തി വളരെ വലുതാണെന്നും ദീർഘദൂര യാത്രക്കാരും മറ്റു അത്യാവശ്യ യാത്രക്കാരും കുറ്റ്യാടി വഴിയോ, നിലമ്പൂർ വഴിയോ യാത്ര ചെയ്യാനും അധികൃതർ നിർദേശിച്ചു.
Thursday, July 30
Breaking:
- ഹോര്‍മുസ് കടലിടുക്ക് മാനേജ്മെന്റിനുള്ള ഒമാന്‍ നിര്‍ദ്ദേശം തള്ളിക്കളയുന്നതായി ഇറാന്‍
- നാല് ദിവസത്തെ ശാന്തതയ്ക്ക് ശേഷം പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും; ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്
- ബലാത്സംഗവും കൊലപാതകവും: സൗദിയിൽ പ്രവാസിക്ക് വധശിക്ഷ നടപ്പാക്കി
- സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
- വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
