Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    • ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    • സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    • വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    • നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലപ്പുറത്തെ സ്വർണ്ണക്കവർച്ചയിൽ വഴിത്തിരിവ്, പരാതിക്കാരൻ തന്നെ പ്രതി, സ്വർണ്ണം കണ്ടെടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: മഞ്ചേരിക്ക് സമീപം കാട്ടുങ്ങലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വർണക്കച്ചവടക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. പരാതിക്കാരിൽ ഒരാൾ തന്റെ കൂട്ടുകാരനുമായി ചേർന്നുണ്ടാക്കിയ നടാകമാണ് സ്വർണ്ണക്കൊള്ളക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരനായ തിരൂർക്കാട് സ്വദേശി ശിവേഷിനെ പോലീസ് പിടികൂടി. ശിവേഷിന്റെ സഹായത്തോടെയാണ് സ്വർണ്ണം കവർന്നതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തിന്റെ വീട്ടിൽനിന്ന് 600 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം 600 ഗ്രാം സ്വർണവുമായി പോകുമ്പോൾ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണ്ണം കവർന്നു എന്നായിരുന്നു പരാതി. ഇവരുടെ മൊഴിയിൽ തുടക്കത്തിൽ തന്നെ പന്തികേട് തോന്നിയ പോലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം. കോട്ടപ്പടിയിൽനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു കച്ചവടക്കാർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് സ്വർണവുമായി പോയത്. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നവരാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയപ്പോൾ ആക്രമിച്ചു സ്വർണ്ണം കവർന്നു എന്നാണ് ഇവർ പരാതി നൽകിയിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kattungal Malappruam
    Latest News
    സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം; പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം
    29/01/2026
    ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു
    29/01/2026
    സംസ്ഥാന ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന പൊള്ളയായ പ്രഖ്യാപനം; പിണറായി സർക്കാരിന്റേത് ചെപ്പടി വിദ്യയെന്ന് ഒ.ഐ.സി.സി
    29/01/2026
    വിശപ്പില്ലാത്ത ലോകത്തിനായി ‘മലബാർ അടുക്കള’; ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ജനുവരി 30, 31 തീയതികളിൽ
    29/01/2026
    നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം റഹ്‌മത്ത് അഷ്‌റഫിന്; ബിസിനസ്സ് ഐക്കണായി മുനീർ കണ്ണങ്കര
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version