Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    • സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    • സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    • സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    • സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍

    പിന്നാക്ക സമൂഹങ്ങളോട് ഏത് സര്‍ക്കാര്‍ സ്വീകരിക്കുന്ന വിപരീത നിലപാടുകള്‍ക്കെതിരെയും പലരുമായും കൈകോര്‍ക്കുന്നത് തുടരും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- സമസ്തയും മുസ്ലിം ലീഗും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും എന്നാല്‍ ഇരുസംഘടനകളും തമ്മില്‍ തെറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സുപ്രഭാതം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വിശദീകരിച്ചത്.

    ‘രണ്ടും പിളര്‍ന്നുകാണാനാണ് ചിലര്‍ക്ക് മോഹം. ചിലര്‍ക്ക് സമസ്തയെ പിളര്‍ത്താനും. തന്റെ ഭാഗത്തുനിന്ന് അതിന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ലീഗിനെക്കുറിച്ച് താനെവിടെയും ഒരു വരി മോശമായ പ്രസ്താവന നടത്തിയിട്ടുമില്ല.” ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്തയെയും ലീഗിനെയും തെറ്റിക്കാന്‍ നടക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി മാന്യമായ സമീപനമായിരുന്നു അവര്‍ക്ക്. ഇപ്പോള്‍ അങ്ങനെയല്ല. ഈ വിഷയത്തിന്റെ പേരില്‍ അവര്‍ എന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നു. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയം അറിയാത്തതുകൊണ്ടുമല്ല. താന്‍ പഠിച്ചതും വളര്‍ന്നതും പ്രവര്‍ത്തിച്ചതുമൊക്കെ സമസ്തയുടെ മേഖലയിലാണ്. സമസ്ത ആക്രമിക്കപ്പെടുമ്പോള്‍ തനിക്ക് നോവും. പ്രതിരോധം തന്റെ ബാധ്യതയായിത്തീരും. തെറ്റിക്കുന്നവരെ തിരിച്ചറിയലാണ് ആദ്യത്തെ ബാധ്യത. മുസ്ലിം ലീഗും സമസ്തയും ആയവരെയും ലീഗ് വിരുദ്ധരാക്കുന്ന പ്രവണതയുണ്ട്. യഥാര്‍ഥത്തില്‍ സമസ്തയോ ലീഗോ അല്ല ഇതിനുത്തരവാദി. എന്നാല്‍ പരിക്ക് രണ്ട് കൂട്ടര്‍ക്കുമാണ്. ലീഗില്‍ സമസ്തക്കാരും അല്ലാത്തവരും ഉള്ളതുപോലെ സമസ്തയിലും ലീഗുകാരും അല്ലാത്തവരുമുണ്ടാകും എന്ന് മനസ്സിലാക്കി ഇരുസംഘടനകളും പരസ്പര ബഹുമാനവും സ്നേഹവും കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഓരോ സംഘടനയുടെ ഭാഗത്തുനിന്നും മറ്റു സംഘടനക്ക് നോവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണം. സമസ്തയില്‍ നിന്നുള്ള ചിലരെ ഉപയോഗപ്പെടുത്തി ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുസ്ലിംകളാദി പിന്നാക്ക സമൂഹങ്ങളോട് ഏത് സര്‍ക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകള്‍ക്കെതിരെ പലരുമായും കൈകോര്‍ക്കുന്നതിന് ഒരു കാലത്തും സമസ്ത എതിരല്ല. ഏക സിവില്‍കോഡ്, വഖഫ്, പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവരുമായി സഹകരിച്ചിട്ടുണ്ട്. വേദികള്‍ പങ്കുവെച്ചിട്ടുണ്ട്. പലതിലും മുന്‍കൈ എടുത്തിട്ടുമുണ്ട്. ഇനിയും അതുണ്ടാകും. ഭൗതികലോകത്തെ ഇടപാടുകളും വിശ്വാസ കര്‍മ ആചാര പ്രമാണ മണ്ഡലങ്ങളിലെ ഭിന്നതകളും രണ്ടും രണ്ടാണെന്ന് മാത്രമേയുള്ളൂ. നൂറാം വാര്‍ഷികത്തിലും ഈ പ്രമേയത്തില്‍നിന്ന് പിറകോട്ടു പോകാന്‍ സുന്നി സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നദ്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോടുള്ള ആദര്‍ശ സമീപനങ്ങളില്‍ സമസ്ത ഒരിഞ്ച് പിറകോട്ടുപോയിട്ടില്ല. അവര്‍ നിലപാട് മാറ്റിയാല്‍ മാത്രമേ അതില്‍ പുനര്‍ചിന്തയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ എന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    divide jifry thangal League Samastha
    Latest News
    അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    27/06/2025
    സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    27/06/2025
    സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    27/06/2025
    സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    27/06/2025
    സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.