Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയില്ല; സ്വർണക്കടത്തുകാരെ പിടിക്കുമ്പോൾ പൊള്ളുന്നത് എന്തിനെന്നും മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌01/10/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • പുകമറ സൃഷ്ടിക്കാനാണ് അൻവറിന്റെ ശ്രമം. ഏതെങ്കിലും വർഗീയ ശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

    കോഴിക്കോട്: സ്വർണക്കടത്തുകാരെയും ഹവാലക്കാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധ പ്രവർത്തനങ്ങളെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് സി.പി.എം ജില്ലാ കമ്മിറ്റി നിർമിച്ച എ.കെ.ജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

    സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതിനൊന്നും എതിരായി പോലീസ് ഒരു നടപടിയും എടുക്കേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവർ കരുതുന്നുണ്ടോ? തെറ്റായ നടപടികളിൽ ആവശ്യമായ നടപടികളുണ്ടാകും. സ്വർണം കടത്തുന്നതും ഹവാല പണം കൊണ്ടുപോകുന്നതും രാജ്യസ്‌നേഹപരമായ നടപടിയാണെന്ന് ചിത്രീകരിച്ച് അതിനുനേരെ പോലീസ് കണ്ണടക്കണമെന്ന് ആർക്കെങ്കിലും പറയാനാകുമോ? പോലീസിൽ നിക്ഷിപ്തമായ നടപടിയാണ് അവർ സ്വീകരിക്കുന്നത്. അത് സ്വഭാവികമായും തുടരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ദ ഹിന്ദു’വിൽ വന്നത് താൻ പറയാത്ത കാര്യങ്ങളാണൈന്നും പത്രം വീഴ്ച സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ജില്ലയെയോ, മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്നത് ആർ.എസ്.എസാണ്. അവരെ എതിർക്കാറുണ്ട്. അതിനർത്ഥം ഹിന്ദുക്കളെ ആകെ എതിർക്കുന്നുവെന്നല്ല. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെയാണ് എതിർക്കുന്നത്. അല്ലാതെ വിഭാഗങ്ങളെയല്ല. വർഗീയതയ്ക്ക് അടിമപ്പെട്ടിരിക്കുന്ന വിഭാഗമുണ്ട്, അവരെ ഒറ്റപ്പെടുത്തണം.

    കൃത്യമായ വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണ് അൻവറിന്റെ ശ്രമം. ഏതെങ്കിലും വർഗീയ ശക്തി പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുക്കരുത്. അത് നമ്മുടെ നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ല. ഏത് കൂട്ടരേ കൂടെ കൂട്ടാം എന്നാണോ കരുതുന്നത് അവർ തന്നെ തള്ളിപ്പറയും. അതാണ് നമ്മുടെ നാട്. അൻവർ ഉന്നയിച്ച ആരോപണം പരിശോധിക്കാൻ ഡി.ജി.പിക്ക് കീഴിലുള്ള ടീമിനെ നിയോഗിച്ചു. ഇപ്പോൾ അൻവർ രംഗത്തിറങ്ങുന്നത് പ്രത്യേക അജണ്ടയോടെയാണ്. അതിന് പിന്നിലെ താൽപര്യത്തെക്കുറിച്ച് താനിപ്പോൾ പറയുന്നില്ല. വർഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ശ്രമം നാട് തിരിച്ചറിയുമെന്നും മലപ്പുറത്തെ മതനിരപേക്ഷ മനസ് എല്ലാവർക്കും കൃത്യമായി അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കോഴിക്കോട് വിമാനത്താവളം എന്നാണ് പേരെങ്കിലും, കരിപ്പൂർ മലപ്പുറത്താണല്ലോ സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള കേസ് മലപ്പുറം ജില്ലയുടെ പരിധിയിൽ ആണ് രേഖപ്പെടുത്തുക. അതാണ് പത്രസമ്മേളനത്തിൽ പറഞ്ഞത്. 2020 മുതൽ സ്വർണക്കടത്തിൽ ആകെ പിടിക്കപ്പെട്ടത് 147.79 കിലോ സ്വർണമാണ്. ഇതിൽ 124 കിലോ കരിപ്പൂർ വിമാനത്താവളവും ആയി ബന്ധപ്പെട്ട് പിടിക്കപ്പെട്ടതാണ്. സംസ്ഥാനത്ത് ആകെ 122 കോടി രൂപയുടെ ഹവാല പണം പിടികൂടി. ഇതിൽ 87 കോടി രൂപയും മലപ്പുറം ജില്ലയിൽ നിന്നുള്ളതാണ്. തെറ്റായ ചില ചിത്രീകരണം ഇതുമായി ബന്ധപ്പെട്ട് വന്നു. അതിലെ വസ്തുത പറയാനാണ് കഴിഞ്ഞ പത്രസമ്മേളനത്തിൽ കൂടുതൽ സമയം എടുക്കേണ്ടി വന്നത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

    സി.പി.എമ്മിന് അതിന്റേതായ സംഘടനാ രീതി ഉണ്ട്. അതിൽ ഒതുങ്ങി നിന്നാണ് പാർട്ടി പ്രവർത്തിക്കുക. വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാൽ, ആക്ഷേപിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സി.പി.എം. എന്തോ പ്രത്യേക ഉദ്ദേശ്യത്തോടെ സംവിധാങ്ങളെ തകിടം മറിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതാർക്ക് വേണ്ടിയാണ്, എന്താണ്, ആരാണ് പിറകിലെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയും.

    തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം ഗൗരവമായി കാണേണ്ടതാണ്. എന്നാൽ, ചില യാഥാർത്ഥ്യങ്ങൾ കാണണം, കോൺഗ്രസിന്റെ വോട്ടിൽ കുറവ് വന്നു. എൽ.ഡി.എഫ് ജയിച്ചില്ലെങ്കിലും വോട്ട് വർധിച്ചു. ബി.ജെ.പിക്ക് ഒരു ലക്ഷം വോട്ട് കൂടി. കോൺഗ്രസിന് കുറഞ്ഞ വോട്ട് എന്താണ് കാണാത്തത്? അതല്ലേ ഗൗരവമായ പ്രശ്‌നമെന്നും മുഖ്യമന്ത്രി ചോദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm gold smuggling karippoor Pinarayi Vijayan PV ANVAR
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.