പത്തനംതിട്ട- അഹമ്മദാബാദ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി നേഴ്‌സ് രഞ്ജിതയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് ഇവര്‍. ലണ്ടനില്‍ നേഴ്‌സായി ജോലി ചെയ്യുന്ന രഞ്ജിത നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കഴിഞ്ഞ ദിവസം വൈകിട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയത്. ഏഴിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളാണ് രഞ്ജിതക്ക്. പുതിയ വീടിന്റെ പണി പുരോഗമിക്കുന്നതിനിടയിലാണ് രഞ്ജിതയുടെ മരണം.
ഇന്ന് ഉച്ചക്ക് 1.17നാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്തിന് സമീപം ജനവാസമേഖലയായ മൊഹാലി നഗറില്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ക്രൂ അടക്കം 242 ആളുകളാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 54 ബ്രിട്ടീഷുകാരും ഒരു കനേഡിയനും ഏഴു പോര്‍ച്ചുഗീസുകാരുമാണ് ഉണ്ടായിരുതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ 133 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാ മന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ബോയിങ് 787 വിമാനം അപകടത്തില്‍ പെടുന്നത് ആദ്യമായിട്ടാണ്. അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു.