കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളായ വിഷ്ണുവിനെയും രശ്മിയെയും മരിച്ചനിലയിൽ കണ്ടെത്തി. ഇവരുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്. മരണകാരണം വ്യക്തമല്ലെങ്കിലും ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രശ്മി ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു. വിഷ്ണു കരാർ പണികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ആറ് മാസമായി ഇവർ ഈരാറ്റുപേട്ടയിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു, എന്നാൽ കിടപ്പുമുറി ഉള്ളിൽനിന്ന് പൂട്ടിയിരുന്നു.