തൃശൂര്‍– കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായി വാല്‍പ്പാറയില്‍ പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്‌റ്റേറ്റ് ലയത്തില്‍ നിന്ന് മാറി 300 മീറ്റർ കാട്ടിലായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ശരീരം പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ കുഞ്ഞിനു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ എസ്റ്റേറ്റിനോട് ചേര്‍ന്നിട്ടുള്ള കാട്ടില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത, മോണിക്ക ദേവി ദമ്പതികളുടെ മകളാണ് റൂബി. ഇരുവരും പച്ചമല എസ്റ്റേറ്റ് പ്രദേശത്തെ തോട്ടം തൊഴിലാളികലാണ്.
വൈകുന്നേരം ആറുമണിയോടെ വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പുലി ആക്രമിക്കുകയായിരുന്നു. മാതാവിന്റെ മുന്‍പില്‍ വെച്ചാണ് കുട്ടിയ പുലിപിടിച്ചത്. വനം വകുപ്പും ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലില്‍ ഇന്നലെ കുട്ടിയുടെ വസ്ത്രങ്ങളുടെ ഭാഗം കണ്ടെത്തിയിരുന്നു. പിന്നീട് തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ ആറോടെ വീണ്ടും പുനരാരംഭിച്ചു. വന്യജീവികളുടെ സ്ഥിര സാന്നിദ്ധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാല്‍പ്പാറയില്‍ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.