Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • ഇറാന്‍ മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍
    • ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലിയിൽ പ്രവേശിക്കാം, വ്യവസ്ഥകൾ വിശദമാക്കി തൊഴിൽ കരാർ വകുപ്പ് മേധാവി
    • അൽ ഐനിനെ തകർത്ത് യുവന്റസ്; റയലിനെ പിടിച്ചുകെട്ടി അൽ ഹിലാൽ, സിറ്റിക്കും സാൽസ്ബർഗിനും ജയം
    • നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി; മഴയിലും മികച്ച പോളിംഗ്
    • ദീർഘകാല യുദ്ധത്തിൽ അമേരിക്കയ്ക്ക് താൽപര്യമില്ല; ആണവകേന്ദ്രം ആക്രമിച്ച് പിന്മാറിയേക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    പഹല്‍ഗാമിലെ ആക്രമണത്തിന്റെ ദൃശ്യത്തിനിടയില്‍ സിപ്പ്‌ലൈന്‍ ഓപ്പറേറ്ററുടെ അല്ലാഹു അക്ബര്‍; അസ്വാഭാവികതയില്ലെന്ന് എന്‍.ഐ.എ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Pahalgam
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗര്‍– കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പ്രചരിച്ച ദൃശ്യത്തില്‍ സിപ്പ്‌ലൈന്‍ ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞതില്‍ അസ്വാഭാവികതയില്ലെന്ന് എന്‍.ഐ.എ. വിനോദ സഞ്ചാരി റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രചരിച്ചതിന് ശേഷം ഓപ്പറേറ്ററായ മുസമ്മിലിനെ എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിധേയനാക്കുകയായിരുന്നു. വെടിയൊച്ചകള്‍ക്കിടയില്‍ മൂന്ന് പ്രാവിശ്യം അല്ലാഹു അക്ബര്‍ എന്ന് ഓപ്പറേറ്റര്‍ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഓപ്പറേറ്റര്‍ അല്ലാഹു അക്ബര്‍ പറഞ്ഞതിന് ശേഷമാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് വിനോദ സഞ്ചാരിയായ ഋഷി ഭട്ട് ആരോപിച്ചിരുന്നു.

    എന്നാല്‍ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുകയോ ഭയക്കുകയോ ചെയ്താല്‍ മുസ്ലിംകള്‍ അല്ലാഹു അക്ബറെന്ന് പറയുന്നത് സ്വാഭാവികമാണ്. അത് ഹിന്ദുക്കള്‍ ഹേ റാം എന്ന് പറയുന്നതിന് തുല്യമാണെന്നും എന്‍.ഐ.എ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലില്‍ മുസമ്മിലിന് ആക്രമണത്തില്‍ നേരിട്ടുള്ള പങ്കാളിത്തം കണ്ടെത്തിയിട്ടില്ലെന്നും എന്‍.ഐ.എ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കശ്മീരികള്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോല്‍ അല്ലാഹുവിനെ വിളിക്കുന്നത് സാധാരണമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മുഹമ്മദ് ഇഖ്ബാല്‍ ട്രംബൂ എന്‍.ഐ.എയോട് പറഞ്ഞു. കശ്മീരിന്റെ സംസ്‌കാരത്തിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്, ഇതിന് തീവ്രവാദവുമായി ഒരു ബന്ധവുമില്ല, സാധാരണ കാശ്മീരികള്‍ എപ്പോഴും എന്ത് കണ്ടാലും ബിസ്മില്ല എന്ന് പറയുകയോ അള്ളാഹുവിനെ വിളിക്കുകയോ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kashmir Kashmir terror attack NIA Pahalgam terror attack
    Latest News
    ഇറാന്‍ മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍
    19/06/2025
    ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലിയിൽ പ്രവേശിക്കാം, വ്യവസ്ഥകൾ വിശദമാക്കി തൊഴിൽ കരാർ വകുപ്പ് മേധാവി
    19/06/2025
    അൽ ഐനിനെ തകർത്ത് യുവന്റസ്; റയലിനെ പിടിച്ചുകെട്ടി അൽ ഹിലാൽ, സിറ്റിക്കും സാൽസ്ബർഗിനും ജയം
    19/06/2025
    നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി; മഴയിലും മികച്ച പോളിംഗ്
    19/06/2025
    ദീർഘകാല യുദ്ധത്തിൽ അമേരിക്കയ്ക്ക് താൽപര്യമില്ല; ആണവകേന്ദ്രം ആക്രമിച്ച് പിന്മാറിയേക്കും
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.