Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബം​ഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലേക്ക്

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്25/09/2025 India Cricket Gulf Sports UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ബംഗ്ലാദേശിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു.

    ബംഗ്ലാദേശിനായി ഓപ്പണർ സൈഫ് ഹസൻ 51 പന്തിൽ 69 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. പർവേസ് ഹുസൈൻ മാത്രമാണ് 21 റൺസുമായി രണ്ടക്കം കണ്ട ഏക ബാറ്റർ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ ഇന്നിംഗ്സിൽ അഭിഷേക് ശർമ്മയുടെ 37 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പെട്ട 75 റൺസാണ് ടീമിന് കരുത്തായത്. ശുഭ്മാൻ ഗില്ലുമായി (29 റൺസ്, 19 പന്ത്) ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹാർദിക് പാണ്ഡ്യ 29 പന്തിൽ 38 റൺസും (4 ഫോർ, 1 സിക്സ്), അക്‌സർ പട്ടേൽ 15 പന്തിൽ 10 റൺസും (പുറത്താകാതെ) നേടി. തിലക് വർമ്മയും സൂര്യകുമാർ യാദവും നിരാശപ്പെടുത്തി.

    ബംഗ്ലാദേശിന്റെ ബൗളിംഗിൽ റിഷാദ് ഹുസൈൻ 3 ഓവറിൽ 27 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാകിബ് എന്നിവർ ഓരോ വിക്കറ്റ് നേടി.

    അഭിഷേക്-ഗിൽ, പാണ്ഡ്യ-അക്‌സർ കൂട്ടുകെട്ടുകൾ ഇന്ത്യൻ സ്കോറിനെ മുന്നോട്ട് നയിച്ചു. ഈ വിജയത്തോടെ ശ്രീലങ്ക പുറത്തായി. ഇന്ന് നടക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾ ഇന്ത്യയുടെ ഫൈനൽ എതിരാളികളാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asia cup 2025 Asia Cup cricket Bangladesh Dubai India India - Pakistan india to final India won indian cricket t20 UAE
    Latest News
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025
    കാര്‍ ഇടിച്ച് പ്രവാസിയുടെ മരണം; കുവൈത്തി പൗരന് 15 വര്‍ഷം കഠിന തടവ്
    03/10/2025
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version