Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    • സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    • യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    • നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    • ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ബോയിങിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല; അവകാശവാദവുമായി എയർ ഇന്ത്യ സിഇഒ

    വിമാനപകടത്തെകുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയുടെ പ്രാഥമികമായ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് കാംബൽ അവകാശവാദം ഉന്നയിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    air india campbell
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ, അവകാശവാദം ഉന്നയിച്ച് എയർ ഇന്ത്യ സിഇഒ. തകർന്നുവീണ വിമാനത്തിലോ എൻജിനിലോ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയായിരുന്നതായുമാണ് എയർ ഇന്ത്യ സിഇഒ എംഡിയുമായ കാംബെൽ വിൽസൺ അറിയിച്ചത്. വിമാനപകടത്തെകുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോയുടെ പ്രാഥമികമായ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് കാംബൽ അവകാശവാദം ഉന്നയിച്ചത്.

    ഇന്ധനത്തിന്റെ ​ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല. ടേക്ക് ഓഫിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ ഫ്ലൈറ്റ് ബ്രെത്ത് അനലൈസിങ് ടെസ്റ്റ് പാസായിരുന്നു. അവരുടെ മെഡിക്കൽ നിലയെകുറിച്ച് പ്രത്യേകമായ നിരീക്ഷണവും വേണ്ടിവന്നില്ല- അദ്ദേഹം പറഞ്ഞു. കൂടാതെ, അത്യധികം ജാ​ഗ്രതയോടെയും റെ​ഗുലേറ്റർ ഡിജിസിഎയുടെയും മേൽനോട്ടത്തിലും തങ്ങളുടെ ഫ്ലീറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബോയിങ് 787 വിമാനങ്ങളും അപകടം നടന്ന് ​ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ചുവെന്നും എല്ലാം വിമാനങ്ങളും സർവീസ് നടത്താൻ അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും വിൽസൺ പറഞ്ഞു. വിശദമായ അന്വഷണത്തിന് ഉദ്യോ​ഗസ്ഥരുമായി എയർലൈൻ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രാഥമിക റിപ്പോർട്ട് പ്രകാരം വിമാനത്തിലോ എൻജിനുകളിലോ സാങ്കേതികമായതോ, അറ്റകുറ്റപ്പണി സംബന്ധിച്ചോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാതാണെന്നും എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും വിൽസൺ ആവർത്തിച്ചു. കഴിഞ്ഞ 30 ദിവസമായി സിദ്ധാന്തങ്ങൾ, ആരോപണങ്ങൾ, കിംവദന്തികൾ, സെൻസേഷണൽ തലക്കെട്ടുകൾ എന്നിവയുടെ ഒരു പരമ്പര തന്നെ നിലനിൽക്കുന്നുണ്ടെന്നും അവയിൽ പലതും പിന്നീട് നിരാകരിക്കപ്പെട്ടുവെന്നും കാംബൽ കൂട്ടിചേർത്തു.

    തകർന്നുവീണ ബോയിങ് 787-8 വിമാത്തിലെ അവസാന സംഭാഷണം ആയി രേഖപ്പെടുത്തിയത് എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്ന് ഒരു തിരിച്ചറിയാത്ത പൈലറ്റ് മറ്റേയാളോട് ചോദിച്ചതായും മറ്റേയാൾ അത് ഞാനല്ല എന്ന് മറുപടി നൽകുന്നതുമാണ് എന്ന് 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതിനെ തുടർന്ന് രണ്ട് എൻജനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലക്കപ്പെട്ടു. ശേഷം വിമാനത്തിന് ത്രസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമാനം താഴേക്ക് പതിച്ചതായുമാണ് എഎഐബി റിപ്പോർട്ട് പറയുന്നത്.

    അപകടം സംഭവിച്ച വിമാനത്തിലെ ജീവനക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ അധിക്ഷേപിക്കരുതെന്നും ഞായറാഴ്ച ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ പ്രസ്താവനയിറക്കിയിരുന്നു.

    ജൂൺ 12 ന് 260 പേരുടെ മരണത്തിനിടയാക്കിയ മാരകമായ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുള്ള ഊഹാപോഹങ്ങൾക്കിടയിൽ പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്താനോ ശിപാർശകൾ നൽകാനോ കഴിയില്ലെന്നും അന്വഷണം അവസാനിച്ചിട്ടില്ലാത്തതിനാൽ അകാല നി​ഗമനങ്ങളിൽ എത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും എയർ ഇന്ത്യ മേധാവിയായ കാംബെൽ പറഞ്ഞു. യാത്രക്കാരും പ്രദേശവാസികളുമടക്കം 260 പേർ മരണപ്പെട്ട അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് എഎഐബി ശനിയാഴ്ചയാണ് പുറത്തുവിട്ടത്. വിമാനം ഒരു കെട്ടിടത്തിൽ ഇടിച്ചാണ് തകർന്നത്. യാത്രക്കാർ ആയി ഒരാൾ മാത്രമാണ് രക്ഷപ്പെട്ടെത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ahmedabad plane crash Air India Campbell wilson
    Latest News
    റഫയിലെ ‘മാനുഷിക നഗരം’ തടങ്കൽപ്പാളയമാകും: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഓൾമെർട്ട്
    14/07/2025
    സൂര്യന്‍ കഅബാലയത്തിന്റെ നേര്‍ മുകളില്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക്
    14/07/2025
    യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    14/07/2025
    നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    14/07/2025
    ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version