Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    3 ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തി; പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്ന് മകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Odisha murder
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ എടുത്തു വളര്‍ത്തിയ വളര്‍ത്തമ്മയെ പതിമൂന്നാം വയസ്സില്‍ കൊലപ്പെടുത്തി മകള്‍. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഒഡീഷയിലെ ഗജപതി ജില്ലയിലെ പരാലഖേന്‍മുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മകളുടെ ആണ്‍പിള്ളേരുമായുള്ള ബന്ധം അമ്മ എതിര്‍ത്തിരുന്നു. ഈ കാരണവും സ്വത്തുക്കള്‍ കയ്യടക്കാനുള്ള ആഗ്രഹവുമാണ് പോറ്റമ്മ രാജലക്ഷ്മിയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

    ഏപ്രില്‍ 29നാണ് ഉറക്കഗുളിക കൊടുത്തു മയക്കികിടത്തി തലയിണ ഉപോയഗിച്ചു ശ്വാസം മുട്ടിച്ച് രാജലക്ഷ്മിയെ കൊലപ്പെടുത്തിയത്. അമ്മയുടെ സ്വന്തം നാടായ ഭുവനേശ്വരില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് മകള്‍ പറഞ്ഞിരുന്നത്. രാജലക്ഷ്മിക്ക് ഹൃദസ സംബന്ധമായ രോഗമുള്ളതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം പെണ്‍കുട്ടി ഭുവനേശ്വറില്‍ ഫോൺ മറന്നുവെച്ചത് രാജലക്ഷ്മിയുടെ സഹോദരന്‍ പ്രസാദ് മിശ്ര കണ്ടെത്തി. സഹോദരന്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാത പദ്ധതി പുറത്തുവന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കവരണമെന്നും സുഹൃത്തുക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ മെയ് 14ന് മിശ്ര പോലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത്(21) സുഹൃത്ത് ദിനേഷ് സാഹു(20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

    രാജലക്ഷ്മിയും ഭര്‍ത്താവും കൂടിയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ ദത്തെടുത്തത്. ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളര്‍ത്തിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് പരാലഖേമുന്‍ഡിയിലേക്ക് താമസം മാറിയത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകളുടെ പ്രണയബന്ധത്തില്‍ രാജലക്ഷ്മി എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

    ആണ്‍സുഹൃത്തായ റാത്താണ് കൊപാതകത്തിന് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. രാജ ലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ നേരത്തെ തന്നെ പെണ്‍കുട്ടി കൊലപാതകിക്ക് കൈമാറിയിരുന്നു. ഇത്. 2.4 ലക്ഷം രൂപക്ക് ഇയാള്‍ വിറ്റു. പ്രതികളില്‍ നിന്ന് 30 ഗ്രാം സ്വര്‍ണാഭരണവും മൊബൈല്‍ ഫോണുകളും രണ്ട് തലയിണകളും പോലീസ് പിടിച്ചെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adoptive mother Odisha murder
    Latest News
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025
    മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version