ദമാം– സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ സൈനികര്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുകയും തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ഭീകരരെ ഒളിച്ചുകഴിയാന്‍ സഹായിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുകയും കൈവശം വെക്കുകയും രാജ്യരക്ഷ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത സൗദി യുവാവ് ജമാല്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ആലുമുബാറക്കിന് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



